റിപ്പോ നിരക്കില്‍ കാല്‍ ശതമാനം കുറവ് വരുത്തി റിസര്‍വ് ബാങ്ക് ; നിരക്ക് 5.75ശതമാനമായി

rbi

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് പുതിയ വായ്പാനയം പ്രഖ്യാപിച്ചു. റിവേഴ്സ് റിപ്പോ നിരക്കില്‍ കാല്‍ ശതമാനം കുറവ് വരുത്തി. ഇതോടെ റിപ്പോ നിരക്ക് 5.75ശതമാനമായി. ആര്‍ബിഐയുടെ മൊണേറ്ററി പോളിസി മീറ്റിംഗിന് (എംപിസി) ശേഷം ഗവര്‍ണര്‍ ശക്തികാന്ത ദാസാണ് തീരുമാനം പ്രഖ്യാപിച്ചത്.

പണലഭ്യതാ ക്ഷാമം പരിഹരിക്കുന്നതിനാണ് റിപ്പോ നിരക്കില്‍ വീണ്ടും കുറവുവരിത്തിയത്. ഇതോടെ ബാങ്കുകള്‍ ഭവനവാഹന വായ്പാ പലിശ നിരക്കുകള്‍ കുറച്ചേക്കും. ഈവര്‍ഷം മൂന്നാം തവണയാണ് റിപ്പോ നിരക്ക് കുറയ്ക്കുന്നത്. ഫെബ്രുവരിയിലും ഏപ്രിലിലുമാണ് ആര്‍ബിഐ നേരത്തെ നിരക്കു കുറച്ചത്.

എന്‍ഇഎഫ്ടി , ആര്‍ടിജിഎസ് പണമിടപാടു സംവിധാനങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് ഫീസ് ഈടാക്കുന്നതു നിര്‍ത്തി. ഈ ഇളവ് ബാങ്കുകള്‍ ഉപയോക്താക്കള്‍ക്കു കൈമാറണം.

തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പണത്തിന്റെ ആവശ്യകത വര്‍ധിച്ചപ്പോള്‍ രാജ്യത്തെ പണലഭ്യതാ ക്ഷാമം കൂടിയിരുന്നു. നിലവിലെ രാജ്യത്തെ സാമ്പത്തിക മാന്ദ്യം മറികടക്കുന്നതിന് പലിശ നിരക്ക് കുറയ്ക്കണമെന്ന് വിദഗ്ധര്‍ നിര്‍ദേശിച്ചിരുന്നു.

Top