ലീന മരിയ പോളല്ല മറ്റൊരാളായിരുന്നു ലക്ഷ്യമെന്ന് ഫോണ്‍ കോള്‍ സന്ദേശം. . .

കൊച്ചി: കൊച്ചിയിലെ ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്പിനെ തുടര്‍ന്ന് രവി പൂജാരിയുടെ പേരില്‍ വീണ്ടും ഫോണ്‍ കോള്‍ സന്ദേശം. തട്ടിപ്പിന് പിന്നിലെ പ്രധാനിയെ വക വരുത്തുമെന്നും വെടിയുതിര്‍ത്തത് തന്റെ ആളുകളെന്നും ലീന മരിയ പോളല്ല മറ്റൊരാളായിരുന്നു ലക്ഷ്യമെന്നുമാണ് ഫോണ്‍ കോള്‍ സന്ദേശം എത്തിയത്.

അതേസമയം, ബ്യൂട്ടിപാര്‍ലറിന്റെ ഉടമയും നടിയുമായ ലീന മരിയ പോളിന് വന്ന ഭീഷണിയുടെ ശബ്ദരേഖ പൊലീസിന് ലഭിച്ചു.

മുബൈ അധോലോക കുറ്റവാളി രവി പൂജാരിയുടെ ശബ്ദവുമായി ഇത് ഒത്തുനോക്കാന്‍ ശ്രമം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച നടിയുടെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ശബ്ദരേഖ പൊലീസിന് ലഭിച്ചത്.

കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ പലവട്ടം രവി പൂജാരയുടെ പേരില്‍ ഫോണ്‍ വിളികള്‍ വന്നിരുന്നെന്നും കാര്യമായ ഭീഷണിയായിരുന്നില്ലെന്നും എന്നാല്‍ ആവശ്യപ്പെട്ടത് 25 കോടിയായിരുന്നെന്നും ലീന പോള്‍ മൊഴി നല്‍കിയിരുന്നു.

Top