സംസ്ഥാനത്ത് റേഷന്‍ വിതരണം വീണ്ടും തടസ്സപ്പെട്ടു, പരിഹരിക്കാന്‍ ശ്രമം തുടങ്ങിയെന്ന് ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും റേഷന്‍ വിതരണം തടസ്സപ്പെട്ടു. ഇ പോസ് മെഷീന്‍ സെര്‍വര്‍ തകരാറിലായതാണ് കാരണമെന്ന് വ്യാപാരികള്‍ അറിയിച്ചു. സിസ്റ്റം തകരാര്‍ പരിഹരിക്കാനുള്ള ശ്രമം തുടങ്ങിയെന്നും സാങ്കേതിക തകരാര്‍ അര മണിക്കൂറില്‍ പരിഹരിക്കുമെന്നും ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ പ്രതികരിച്ചു. സെര്‍വര്‍ തകരാര്‍ മൂലം കഴിഞ്ഞ മാസം പകുതിയിലേറെ കാര്‍ഡുടമകള്‍ക്കാണ് റേഷന്‍ മുടങ്ങിയത്.

പാലക്കാട് താലൂക്കില്‍ 167 റേഷന്‍ കടകളിലും വിതരണം തടസ്സപ്പെട്ടു. ഇ പോസ് മെഷീന്‍ സെര്‍വര്‍ തകരാര്‍ കാരണം ജില്ലയിലെ മുഴുവനും കടകളിലും പ്രതിസന്ധി ഉണ്ടായിയെന്ന് വ്യാപാരികള്‍ അറിയിച്ചു. കോഴിക്കോടും തൃശൂരിലും റേഷന്‍ വിതരണം തടസ്സപ്പെട്ടു. കോഴിക്കോട് ജില്ലയിലെ 1100 കടകളില്‍ പ്രതിസന്ധിയുണ്ടായി. ഇ പോസ് തകരാര്‍ കാരണം എറണാകുളത്തെ റേഷന്‍ കടകളിലും വിതരണം തടസ്സപ്പെട്ടു. 80 ശതമാനം കടകളിലും വിതരണം തടസ്സപ്പെട്ടെന്ന് വ്യാപാരികള്‍ വിശദമാക്കുന്നത്. 1300 ല്‍ അധികം റേഷന്‍ കടകളാണ് ജില്ലയിലുള്ളത്. വയനാട്ടിലും പലയിടങ്ങളിലും ഇ പോസ് മെഷീന്‍ പ്രവര്‍ത്തിക്കുന്നില്ല.

Top