കരിഞ്ചന്തയില്‍ വില്‍പനയ്ക്ക് വച്ചിരുന്ന റേഷനരിയും ഗോതമ്പും പിടികൂടി

തിരുവനന്തപുരം: കരിഞ്ചന്തയില്‍ വില്‍ക്കാന്‍ സൂക്ഷിച്ചിരുന്ന റേഷനരിയും ഗോതമ്പും പിടികൂടി. 51 ചാക്ക് അരിയും 12 ചാക്ക് ഗോതമ്പുമാണ് കഠിനംകുളം പോലീസ് പിടിച്ചെടുത്തത്. തിരുവനന്തപുരം റൂറല്‍ എസ്പിയ്ക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കരിഞ്ചന്ത വില്‍പന കണ്ടെത്തിയത്.

പൂവാറുള്ള ഗോഡൗണിലെത്തിച്ച റേഷനരിയാണ് വിഴിഞ്ഞം സ്വദേശി സക്കീറിന്റെ കടമുറിയ്‌ല# സൂക്ഷിച്ചിരുന്നത്. അരി മറിച്ചുവിറ്റ കരാര്‍ വിതരണക്കാരനെ കുറിച്ച് പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. റേഷന്‍ വിതരണ കരാറെടുത്തിട്ടുള്ള കൂടുതല്‍ ആളുകളെ കേന്ദ്രീകരിച്ച് അന്വേഷണം മുന്നോട്ട് പോവുകയാണെന്ന് കഠിനംകുളം പൊലിസ് അറിയിച്ചു. കണ്ടെടുത്ത അരിയും ഗോതമ്പും സിവില്‍ സപ്ലൈസിന് കൈമാറും. ജില്ലാ സപ്ലൈ ഓഫീസറും ചിറയിന്‍കീഴ് താലൂക്ക് സപ്ലൈ ഓഫീസറും സ്ഥലത്തെത്തി പരിശോധന നടത്തി.

Top