അമ്മാവൻ 3 വയസുകാരിയെ പീഡിപ്പിച്ചു ; ജീവനുവേണ്ടി പോരാടി കുട്ടി ആശുപത്രിയിൽ

rape

ലക്നൗ : ഉത്തർ പ്രദേശിൽ അമ്മാവൻ ബലാത്സംഗ ചെയ്ത മൂന്ന് വയസുകാരിയുടെ നില ഗുരുതരാവസ്ഥയിൽ. കുട്ടിയെ ലക്നോവിലെ കിങ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ. ഹോളി ആഘോഷിക്കാനായി കുട്ടിയുടെ വീട്ടിൽ എത്തിയ പിതാവിന്റെ സഹോദരനാണ് 3 വയസുകാരിയെ പീഡനത്തിനിരയാക്കിയത്. ഇരുപത് വയസുള്ള ഇയാളെ പൊലിസ് അറസ്റ്റ് ചെയ്തു.

ഇയാൾ പെൺകുട്ടിയെ ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിലേക്ക് കൊണ്ടുപോകുകയും കുട്ടിയ്ക്ക് കഴിക്കാൻ ഭക്ഷണപദാർത്ഥങ്ങൾ നൽകിയതിന് ശേഷം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് താക്കൂർഗഞ്ച് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രമേശ് ചന്ദ്ര യാദവ് പറഞ്ഞു.

പെൺകുട്ടിയുടെ പിതാവ് ലക്നൗനഗർ നിഗാമിൽ ദിവസ വേതന ജോലിക്കാരനാണ്. ഭാര്യയും മൂന്നു മക്കളുമായി താക്കൂർഗഞ്ച് പ്രദേശത്ത് വീട് വാടകയ്ക്കെടുത്താണ് ഇവർ താമസിക്കുന്നത്.

വീടിനു പുറത്തു കളിച്ചിരുന്ന പെൺകുട്ടിയെ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സമീപത്തെ ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിൽ നിന്നും കുട്ടിയെ കണ്ടെത്തി. പിന്നീട് കെട്ടിടത്തിൽ നിന്നും നാട്ടുകാർ പിടികൂടിയ അമ്മാവനെ പൊലിസിന് കൈമാറുകയായിരുന്നു. ബലാത്സംഗം, കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമം എന്നിവ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

Top