കത്വ സംഭവം നടന്നിട്ട് നാളുകള്‍ മാത്രം; ഛത്തീസ്ഗഡിലും സമാനമായ കേസ്

rape-sexual-abuse

ഛത്തീസ്ഗഡ്: കത്വ സംഭവം നടന്ന് നാളുകള്‍ പിന്നിടുന്നതിന് മുമ്പ് സമാനമായ കേസാണ് ഛത്തീസ്ഗഡില്‍ ഉണ്ടായിരിക്കുന്നത്. ഛത്തീസ്ഗഡിലെ ധംതാരി ജില്ലയിലെ ക്ഷേത്രത്തില്‍ വെച്ച് 24 കാരിയെയാണ് പൂജാരി പീഡിപ്പിച്ചിരിക്കുന്നത്.

കാലിന് വൈകല്യമുള്ള യുവതി ധംതാരിയില്‍ നിന്നും കമ്പ്യൂട്ടര്‍ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചു വരുമ്പോള്‍ പൂജാരി പെണ്‍കുട്ടിയെ ക്ഷേത്രത്തിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും, പീഡിപ്പിക്കുകയുമായിരുന്നു.

പെണ്‍കുട്ടിയുടെ അമ്മ അമ്പലത്തില്‍ ജോലി ചെയ്യുന്നുണ്ടെന്ന് പറഞ്ഞായിരുന്നു ഇയാള്‍ പെണ്‍കുട്ടിയെ ക്ഷേത്രത്തിനുള്ളിലേക്ക് ക്ഷണിച്ചത്. പൂജാരി തന്റെ മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയപ്പോള്‍ പേടി കൊണ്ട് തലകറങ്ങി വീണുവെന്നും ബോധം വന്നപ്പോഴാണ് പീഡനത്തിനിരയായ കാര്യം മനസ്സിലായതെന്നും പെണ്‍ക്കുട്ടി പറഞ്ഞു.

എന്നാല്‍ പീഡിപ്പിച്ച വിവരം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്നായിരുന്നു പൂജാരിയുടെ ഭീഷണി. തുടര്‍ന്ന് പെണ്‍കുട്ടി സംഭവം രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. രക്ഷിതാക്കളുടെ നിര്‍ബന്ധം മൂലമാണ് പെണ്‍ക്കുട്ടി പൊലീസില്‍ പരാതി നല്‍കിയത്. ബലാത്സംഗ കുറ്റത്തിന് ക്ഷേത്രത്തിലെ പൂജാരിയായ രാംശങ്കര്‍ വൈഷ്ണവിനെതിരെ 376ാം വകുപ്പ് പ്രകാരം പൊലീസ് കേസ് എടുത്തു.

Top