ഗര്‍ഭിണിയായ യുവതിയെ ആറംഗ സംഘം പീഡിപ്പിച്ചു; മനോവിഷമത്തില്‍ കാമുകന്‍ ആത്മഹത്യ ചെയ്തു

rape123

ജയ്പുര്‍: രാജസ്ഥാനിലെ ബന്‍സ്വാര ജില്ലയില്‍ ഗര്‍ഭിണിയായ ദളിത് യുവതിയെ ആറംഗ സംഘം ക്രൂരമായി ബലാത്സംഗം ചെയ്ത് വഴിയില്‍ തള്ളി. തുടര്‍ന്ന് മനോവിഷമത്തിലായ പെണ്‍കുട്ടിയുടെ കാമുകന്‍ ആത്മഹത്യ ചെയ്തു.

ജൂലായ് 13ന് രാത്രി 10 മണിയോടെയാണ് കാമുകനോടൊപ്പം ബൈക്കില്‍ യാത്ര ചെയ്ത 19 കാരിയെ ഒരു സംഘം ആക്രമിച്ചത്. കാമുകനെ ഇരുമ്പ് വടികൊണ്ട് മര്‍ദ്ദിച്ച് ബോധരഹിതനാക്കിയ ശേഷമായിരുന്നു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. സുനില്‍ ചര്‍പോത, വികാസ്, ജിതേന്ദ്ര എന്നിവരാണ് ആദ്യം പെണ്‍ക്കുട്ടിയെ ബലാത്സംഗം ചെയ്തത്. പിന്നീട് പെണ്‍കുട്ടിയെ മറ്റൊരു സ്ഥലത്ത് കൊണ്ടുപോയി, സുഹൃത്തുക്കളായ നരേഷ് ഗുര്‍ജര്‍, വിജയ് എന്നിവരെ വിളിച്ചുവരുത്തി അഞ്ചംഗ സംഘം വീണ്ടും ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് മര്‍ദ്ദിച്ച ശേഷം തെരുവില്‍ ഉപേക്ഷിച്ചു.

ആക്രമണത്തില്‍ ഗര്‍ഭസ്ഥ ശിശു മരണപ്പെട്ടു. പെണ്‍കുട്ടിയെ അക്രമികളില്‍ നിന്ന് രക്ഷിക്കാന്‍ സാധിക്കാത്തതിലുള്ള മനോവിഷമത്തിലാണ് യുവാവ് ആത്മഹത്യ ചെയ്തത്. കാമുകന്റെ ആത്മഹത്യയെ തുടര്‍ന്നാണ് സംഭവം പുറത്തുവന്നതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് പെണ്‍കുട്ടി പരാതി നല്‍കിയിരുന്നില്ല. ഇവര്‍ വിവാഹിതരാകത്തതിനാല്‍ ഭീഷണി ഭയന്നാണ് പെണ്‍കുട്ടി സംഭവം പുറത്തുപറയാതിരുന്നത്.

Top