കടബാധ്യത തീർക്കാൻ ഭാര്യയെ മാത്രമല്ല പെൺകുട്ടിയെയും ഭർത്താവ് കൈമാറി !

rapes

കൊല്ലം: തെന്മലയില്‍ പതിനാറു വയസ്സുകാരി കൂട്ട ബലാത്സംഗത്തിനിരയായ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്.
കടബാധ്യത തീര്‍ക്കുവാന്‍ പെണ്‍കുട്ടിയെയും അമ്മയെയും അച്ഛന്‍ കൂട്ടുകാരനു കൈമാറിയെന്നാണ് തെളിഞ്ഞിരിക്കുന്നത്.

വന്‍ തുകയ്ക്ക് കുട്ടിയെ പലര്‍ക്കായി കാഴ്ച വെച്ചെന്നും, പല സ്ഥലങ്ങളില്‍ വെച്ച് നിരവധി തവണ പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്നും കണ്ടെത്തി. കേസില്‍ അമ്മയടക്കമുള്ള പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ കുട്ടിയുടെ അച്ഛന്‍ ഉള്‍പ്പെടെയുള്ള മൂന്നുപേര്‍ ഒളിവിലാണ്. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് ഭാഷ്യം.

2016 മുതല്‍ അച്ഛന്റെ സുഹൃത്തും ബന്ധുവും അയല്‍വാസിയും നിരവധി തവണ പീഡിപ്പിച്ചിട്ടുണ്ടെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കൊല്ലം പുളിയറയിലെ ഫാം ഹൗസില്‍ പെണ്‍ക്കുട്ടിയെയും അമ്മയെയും താമസിപ്പിച്ച് അച്ഛന്റെ സുഹൃത്ത് നിരവധി തവണ പീഡനത്തിനിരയാക്കിയിട്ടുണ്ട്. ഇതെല്ലാം തന്റെ അറിവോടെ തന്നെയാണെന്ന് കുട്ടിയുടെ അമ്മ സമ്മതിച്ചിട്ടുണ്ട്..

രക്ഷപ്പെടുത്താന്‍ പെണ്‍ക്കുട്ടിയുടെ അമ്മൂമ്മ നടത്തിയ ശ്രമവും പരാജയപ്പെട്ടിരുന്നു. പെണ്‍കുട്ടിയെ അമ്മൂമ്മ കൂട്ടിക്കൊണ്ടുപോയെങ്കിലും അമ്മയും അച്ഛനും നിര്‍ബന്ധപൂര്‍വം വീണ്ടും തെന്മലയിലേക്കു കൂട്ടിക്കൊണ്ടുപോയി. അവിടെ വെച്ചാണ് അയല്‍വാസിയും ബന്ധുവും പീഡിപ്പിച്ചതെന്നും പൊലീസ് കണ്ടെത്തി.

മകളെ അച്ഛന്‍ തട്ടി കൊണ്ട് പോയെന്ന് കാണിച്ച് അമ്മ പുളിയറ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് കുളത്തൂപ്പുഴ പൊലീസിനും പരാതി കൈമാറി. സംഭവത്തില്‍ ദുരൂഹത മനസിലാക്കിയ പൊലീസ് കുട്ടിയെ കണ്ടെത്തുകയും വിശദമായ അന്വേഷണം ആരംഭിക്കുകയുമായിരുന്നു.

കുട്ടിയുടെ മൊഴിയില്‍ നിന്ന് നിരന്തരം ലൈംഗിക പീഡനത്തിനിരയായതായി മനസിലാക്കിയ പൊലീസ് അമ്മയെ ചോദ്യം ചെയ്തതോടെയാണ് പലര്‍ക്കായി കാഴ്ചവച്ച വിവരം പുറത്ത് എത്തുന്നത്. കൊല്ലം റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അനേഷിക്കുന്നത്.

Top