ഉത്തര്‍പ്രദേശില്‍ പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മാനഭംഗപ്പെടുത്തി

Untitlerape

കാണ്‍പൂര്‍: ഉത്തര്‍പ്രദേശില്‍ പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ രണ്ട് പേര്‍ ചേര്‍ന്ന് തട്ടി കൊണ്ട് പോയി മാനഭംഗപ്പെടുത്തി. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അമ്മയെ കാണാന്‍ പോയതായിരുന്നു പെണ്‍കുട്ടി. ഒറായ് പട്ടണത്തിലെ കാട്ടിനുള്ളിലേക്ക് കൊണ്ട് പോയാണ് പെണ്‍കുട്ടിയെ ഇവര്‍ പീഡിപ്പിച്ചത്. ബോധം നഷ്ടപ്പെട്ട പെണ്‍കുട്ടിയെ കാട്ടില്‍ ഉപേക്ഷിച്ചു പ്രതികള്‍ കടന്നുകളയുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബോധം തെളിഞ്ഞ പെണ്‍കുട്ടിക്ക് പ്രതികളെ തിരിച്ചറിയാനായില്ല. എന്നാല്‍ കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ട് പോയപ്പോള്‍ പ്രതികളില്‍ ഒരാള്‍ മറ്റെ ആളുടെ പേര് വിളിച്ചതായി പെണ്‍കുട്ടിയുടെ ശ്രദ്ധയില്‍പെട്ടിരുന്നു. ഇതോടെ പ്രതികളുടെ പേര് വച്ച് ആവരെ ഫേസ്ബുക്കില്‍ തിരയാന്‍ പെണ്‍കുട്ടി തീരുമാനിച്ചത്. ഏറെ നേരത്തെ തിരച്ചിലിനൊടുവില്‍ പ്രതികളില്‍ ഒരാളായ ഗൗരവ് സോണിയെ കണ്ടെത്തി. ഇയാളെ വിട്ടിലെത്തി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇയാളില്‍ നിന്നും കൂട്ട് പ്രതിയായ നീരജിനെയും അന്വേഷണ സംഘം പിടികൂടി. പ്രതികള്‍ക്ക് എതിരെ പോസ്‌കോ ഉള്‍പ്പെടെ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്.

Top