പീഡനക്കേസ് പ്രതി വിയ്യൂര്‍ ജയിലില്‍ മരിച്ചു; ദുരൂഹതയെന്ന് ബന്ധുക്കള്‍

deadbody

തൃശ്ശൂര്‍: പീഡനക്കേസ് പ്രതി വിയ്യൂര്‍ ജയിലില്‍ മര്‍ദനമേറ്റ് മരിച്ചതായി ബന്ധുക്കളുടെ പരാതി. പെരുമ്പാവൂര്‍ പട്ടിമറ്റം സ്വദേശി അബ്ദുള്‍ മജീദാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ മരിച്ചത്. പീഡനക്കേസില്‍ 10 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ആളാണ് അബ്ദുള്‍ മജീദ്.

സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് ബന്ധുക്കള്‍. അബ്ദുള്‍ മജീദിനെ ജനുവരി 27 നാണ് എറണാകുളം സബ് ജയിലില്‍ നിന്നും വിയ്യൂര്‍ ജയിലില്‍ എത്തിച്ചത്. 28 ന് ഇയാളെ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് ഇയാള്‍ മരിച്ചതായി പൊലീസ് കുടുംബത്തെ അറിയിക്കുകയായിരുന്നു.

സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് കുടുംബത്തിന്റെ വാദം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം അറിയിക്കാന്‍ വൈകിയെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് കുടുംബത്തിന്റെ വാദം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം അറിയിക്കാന്‍ വൈകിയെന്നും ബന്ധുക്കള്‍ ആരോപിച്ചു.വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ജയില്‍ ഐ ജിക്കും പരാതി നല്‍കാനാണ് ബന്ധുക്കളുടെ തീരുമാനം.

തഹസില്‍ദാറുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പിന്നീട് പോസ്റ്റ്‌മോര്‍ട്ടത്തിന് കൊണ്ടുപോയി.

Top