ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനക്കേസ്; സഹോദരന്റെ ഡ്രൈവറുടെ മൊഴി രേഖപ്പെടുത്തി

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ജലന്ധര്‍ ബിഷപ്പിന്റെ സഹോദരന്റെ ഡ്രൈവറുടെ മൊഴി രേഖപ്പെടുത്തി.

ബിഷപ്പിനെ പലതവണ കോട്ടയത്തെ കുറവിലങ്ങാടുള്ള മഠത്തില്‍ കൊണ്ടുപോയെന്ന് ഡ്രൈവര്‍ മൊഴി നല്‍കിയിട്ടുണ്ട്. 2014 മേയ് അഞ്ചിനാണ് ബിഷപ്പിനെ ആദ്യം മഠത്തില്‍ കൊണ്ടുപോയതെന്നും ഡ്രൈവര്‍ പറഞ്ഞു. ബിഷപ്പിനെ കൊണ്ടുപോകാന്‍ ഉപയോഗിച്ച വാഹനവും പൊലീസ് പരിശോധിച്ചു. ബിഷപ്പിന്റെ സഹോദരന്റെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തി.

അതേസമയം, ബിഷപ്പിന്റെ മൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘം ഈ ആഴ്ചതന്നെ ജലന്ധറിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നാളെ കോട്ടയത്ത് എത്തുന്ന ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ, ഐ.ജി.വിജയ് സാഖറെ, കോട്ടയം എസ്.പി.ഹരിശങ്കര്‍, കന്യാസ്ത്രീ പീഡനം അന്വേഷിക്കുന്ന വൈക്കം ഡിവൈ.എസ്.പി കെ.സുഭാഷ് എന്നിവരുമായി വിശദമായ ചര്‍ച്ച നടത്തുന്നുണ്ട്. അതിന് ശേഷമാകും പഞ്ചാബിലേക്ക് പോകുന്ന തീയതി അന്വേഷണ സംഘം തീരുമാനിക്കുന്നത്‌

Top