പതിനാറുകാരിയെ കൂട്ടബലാല്‍സംഗം ചെയ്ത സംഭവം ; ഇരുപതോളം പ്രതികള്‍ക്കെതിരെ കേസ്

rape

തളിപ്പറമ്പ്: പറശിനിക്കടവിലെ ലോഡ്ജില്‍ പതിനാറുകാരിയെ കൂട്ടബലാല്‍സംഗം ചെയ്ത സംഭവത്തില്‍ ഇരുപതിലേറെ പേര്‍ക്കെതിരെ കേസെടുക്കും. പോക്‌സോ ചുമത്തിയാണ് കേസെടുക്കുക. കേസുമായി ബന്ധപ്പെട്ട് അഞ്ചുപേര്‍ കസ്റ്റഡിയിലുണ്ടെന്നാണ് വിവരം. പെണ്‍കുട്ടിയുടെ മൊഴിയെടുത്ത പൊലീസിന് ഇതുസംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട്. തളിപ്പറമ്പ്, ശ്രീകണ്ഠപുരം ,കണ്ണൂര്‍, പഴയങ്ങാടി, വളപട്ടണം എന്നിവിടങ്ങളിലുള്ളവരാണ് പ്രതികള്‍ എന്ന് പൊലീസ് പറഞ്ഞു.

തളിപ്പറമ്പ് ഗവ.താലൂക്ക് ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനക്ക് വിധേയയാക്കിയ പെണ്‍കുട്ടിയെ രാത്രി തളിപ്പറമ്ബ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയാണ് മൊഴി രേഖപ്പെടുത്തിയത്.
നവംബര്‍ 26 ന് പെണ്‍കുട്ടിയുടെ സഹോദരന് വന്ന ഒരു ഫോണ്‍കോളില്‍ നിന്നായിരുന്നു സംഭവം പുറത്തറഞ്ഞത്. സഹോദരിയുടെ നഗ്‌നവീഡിയോ കൈയിലുണ്ടെന്നും 50,000 രൂപ തന്നില്ലെങ്കില്‍ അത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നുമായിരുന്നു ഭീഷണി.

ഫോണില്‍ ആവശ്യപ്പെട്ടതനുസരിച്ച് 27 ന് രാത്രി ഷൊര്‍ണ്ണൂരിലെത്തിയ സഹോദരനെ മൂന്നംഗസംഘം മാരുതി സ്വിഫ്റ്റ് കാറില്‍ കയറ്റി അജ്ഞാതകേന്ദ്രത്തിലെത്തിച്ചു. വീഡിയോ കാണിച്ചപ്പോള്‍ അവരോട് കയര്‍ത്ത സഹോദരനെ അവിടെയുണ്ടായിരുന്ന മൂന്നുപേരും കൂടി ചേര്‍ന്ന് മര്‍ദ്ദിച്ചശേഷം ഷൊര്‍ണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിക്കുകയായിരുന്നു.

Top