പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: ഉത്തര്‍പ്രദേശ് ബിഎസ്പി എംപി റിമാന്‍ഡില്‍

വാരാണസി: പീഡനക്കേസില്‍ പ്രതിയായ ഉത്തര്‍പ്രദേശ് ബിഎസ്പി എംപി അതുല്‍ റായി ശനിയാഴ്ച രാവിലെ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങി. എംപിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

ഉത്തര്‍പ്രദേശിലെ ഗോസി എംപിയാണ് അതുല്‍ റായ്.തിരഞ്ഞെടുപ്പ് സമയത്താണ് ബല്ലിയയില്‍ നിന്നുള്ള പെണ്‍കുട്ടി പരാതി നല്‍കിയത്. മേയ് രണ്ടിനു നല്‍കിയ പരാതിയില്‍ നിരന്തരം പീഡിപ്പിക്കുകയും വിഡിയോ എടുക്കുന്നതിന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നു പറയുന്നു. 2018 മാര്‍ച്ചില്‍ ചിതൈപുരിലെ ഫ്‌ലാറ്റിലേക്ക് വിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചത്. വിഡിയോ പകര്‍ത്തുകയും ചെയ്തു. പിന്നീട് ഭീഷണിപ്പെടുത്തി ഇത് തുടരുകയായിരുന്നെന്ന് യുവതി പരാതിയില്‍ പറഞ്ഞു.

സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ ഒളിവില്‍ പോയ എംപിയെ പിടികിട്ടാപ്പുള്ളിയായി കോടതി പ്രഖ്യാപിച്ചു. തുടര്‍ന്ന് പൊലീസ് ലുക്ക്ഔട്ട് നോട്ടിസ് ഇറക്കി. തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി ഹരിനാരായണന്‍ രാജ്ഭറിനെയാണ് അതുല്‍ റായി പരാജയപ്പെടുത്തിയത്.

Top