രഞ്ജിയില്‍ ഉത്തരാഖണ്ഡ് ;ബിസിസിഐയും അഡ്മിനിസ്‌ട്രേറ്റേഴ്‌സും തമ്മില്‍ ശീതസമരം തുടരുന്നു

cricket

ന്യൂഡല്‍ഹി: 2018-19 രഞ്ജി ട്രോഫി സീസണില്‍ ഉത്തരാഖണ്ഡിനെ ഉള്‍പ്പെടുത്തുന്നതിനെ കുറിച്ച് ബി സി സി ഐയും സുപ്രീംകോടതി നിയമിച്ച കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സും തമ്മിലുള്ള ശീത സമരം തുടരുന്നു. രഞ്ജിയില്‍ ഉത്തരാഖണ്ഡിനെ ഉള്‍പ്പെടുത്തണമെന്ന കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സ് തീരുമാനത്തെ ബി സി സി ഐ പൊതുയോഗം കൂടി തല്‍ക്കാലം വേണ്ട എന്ന തീരുമാനമെടുക്കുകയായിരുന്നു.

ഉത്തരാഖണ്ഡില്‍ ഒരു അസോസ്സിയേഷനില്ലെന്നും സംസ്ഥാനം ഒരു പൂര്‍ണ്ണ അംഗമല്ലെന്നുമാണ് ബി സി സി ഐ വാദം. മൂന്ന് മാസത്തെ നോട്ടീസ് പിരീഡിനുള്ളില്‍ ഇങ്ങനൊരു ടീമിനെ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിലേക്ക് ഉള്‍പ്പെടുത്താനാകില്ലെന്നാണ് ബി സി സി ഐ നയം. അടുത്തിടെയാണ് സി ഒ എ ഒരു കമ്മിറ്റി രൂപീകരിച്ച് ഉത്തരാഖണ്ഡ് ക്രിക്കറ്റിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് പഠിച്ചതും അതിനെത്തുടര്‍ന്ന് വരുന്ന രഞ്ജി സീസണില്‍ ടീമിനെ ഉള്‍പ്പെടുത്താമെന്നും കമ്മിറ്റി നിര്‍ദ്ദേശിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിനെ ബി സി സി ഐ എതിര്‍ക്കുകയാണ്.

Top