ഓരോ കേരളീയനും 72,430 രൂപ കടക്കാരനാണ്, സര്‍ക്കാര്‍ ധൂര്‍ത്ത് നടത്തുകയാണെന്ന് ചെന്നിത്തല

തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുമ്പോഴും സംസ്ഥാന സര്‍ക്കാര്‍ ധൂര്‍ത്ത് നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ഓരോ കേരളീയനും 72430 രൂപ കടക്കാരനാണെന്നും യുഡിഎഫ് സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ ഒന്നര ലക്ഷം കോടിയായിരുന്ന പൊതുകടം ഇപ്പോള്‍ രണ്ടര ലക്ഷം കോടിയായെന്നും ചെന്നിത്തല ആരോപിച്ചു.

സംസ്ഥാനത്തെ പ്രതിസന്ധിക്ക് കാരണം സര്‍ക്കാരിന്റെ ധൂര്‍ത്തും അച്ചടക്കമില്ലായ്മയുമാണ്. സര്‍ക്കാര്‍ വികസനത്തിന് ഹോളിഡേ പ്രഖ്യാപിച്ചിരിക്കുകയാണ്. തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ഒന്നും നടക്കുന്നില്ലന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ മാസം ശമ്പള ബില്ലും മന്ത്രിമാരുടെ വിദേശയാത്ര ബില്ലും മാത്രമാണ് മാറിയത്. 1600 കോടി രൂപ ജി എസ് ടി ഇനത്തില്‍ കേന്ദ്രം നല്‍കുന്നില്ല. വായ്പാ പരിധി വെട്ടിക്കുറച്ചതും തിരിച്ചടിയാണ്. ഇത് രണ്ടും കേന്ദ്രസര്‍ക്കാര്‍ പുനപരിശോധിക്കണം. എന്നാല്‍ കേന്ദ്രത്തെ മാത്രം പഴിക്കാന്‍ കഴിയില്ല. കഴിഞ്ഞ വര്‍ഷം 30000 കോടി നികുതി കുടിശിഖയുണ്ട്. 5000 കോടി നികുതിയേതര വരുമാനം ലഭിക്കേണ്ടതാണ്. എന്നാല്‍, പിരിച്ചത് 4000 കോടി മാത്രമാണ്.

കിയാലിനെയും കിഫ്ബിയെയും ഇനിയെങ്കിലും ഓഡിറ്റിന് വിധേയമാക്കണം. ഇംപീച്ച്‌മെന്റ് നേരിടാതെ കിയാലില്‍ 20 (2) അനുസരിച്ച് ഓഡിറ്റ് നടപ്പാക്കണം. കിഫ് ബി യിലും ഇതാണ് സംഭവിക്കുക. സഹകരണ യൂണിയനില്‍ മാത്രമല്ല, എല്ലാ വകുപ്പിലും പിന്‍വാതില്‍ നിയമനം തകൃതിയായി നടക്കുന്നുണ്ടെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.

Top