കൊലപാതകത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന കോടിയേരിയുടെ ആരോപണം അപഹാസ്യമെന്ന് ചെന്നിത്തല

chennithala.

തിരുവനന്തപുരം : കൊല്ലം ചിതറയിലെ സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗത്തിന്റെ കൊലപാതകത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന അപഹാസ്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊലക്ക് ഉത്തരവാദിയെന്ന് പറയുന്ന ഷാജഹാനും കോണ്‍ഗ്രസ് പാര്‍ട്ടിയും തമ്മില്‍ ഒരു ബന്ധവുമില്ലെന്നും ചെന്നിത്തല പറഞ്ഞു.

കൊല്ലപ്പെട്ട ബഷീറും പിടിയിലായ ഷാജഹാനും ഒരേ പ്രദേശത്തു താമസിക്കുന്നവരാണ്. ഇവര്‍ തമ്മിലുള്ള വാക്ക് തര്‍ക്കത്തിന്റെ അനന്തര ഫലമായിട്ടാണ് ഈ കൊല നടന്നതെന്ന് ബഷീറിന്റെ സഹോദരിമാര്‍ അടക്കമുള്ളവര്‍ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. മരച്ചീനി കച്ചവടവുമായി ബന്ധപ്പെട്ടു രണ്ട് വ്യക്തികള്‍ തമ്മിലുണ്ടായ തര്‍ക്കവും അതിനെ തുടര്‍ന്നുണ്ടായ കൊലയും രാഷ്ട്രീയവല്‍ക്കരിക്കാനുള്ള നീക്കം നിര്‍ഭാഗ്യകരമാണെന്നും ചെന്നിത്തല അറിയിച്ചു.

വിദ്യാര്‍ഥിയെ സിപിഎം നേതാവിന്റെ നേതൃത്വത്തില്‍ ആളുമാറി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിലുണ്ടായ ജനരോഷത്തില്‍ നിന്ന് രക്ഷപ്പെടാനാണു ബഷീറിന്റെ കൊലപാതകത്തിന്റെ പിതൃത്വം കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ നോക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു

അതേസമയം കൊലപാതകത്തിന് പിന്നില്‍ വ്യക്തി വൈരാഗ്യം തന്നെയെന്ന റിമാന്റ് റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. കളിയാക്കിയത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിലാണ് കൊലപാതകമെന്നാണ് റിമാന്റ് റിപ്പോര്‍ട്ട് പറയുന്നത്.

കോണ്‍ഗ്രസുകാരോട് കളിച്ചാല്‍ ഇങ്ങനെയിരിക്കുമെടാ എന്ന് കുത്തിയ ശേഷം പ്രതി ഷാജഹാന്‍ വിളിച്ച് പറഞ്ഞുവെന്നും രാഷ്ട്രീയ വൈര്യാഗ്യത്തെക്കുറിച്ച് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു. ബഷീര്‍ സിപിഎം അനുഭാവിയാണെന്നും പ്രതി ഷാജഹാന്‍ പരിസരവാസികള്‍ക്ക് സ്ഥിരം ശല്യമുണ്ടാക്കുന്നയാളാണെന്നും റിമാന്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

Top