ജനാധിപത്യത്തിന്റെ ശ്രീകോവിലിനെ അപമാനിച്ച സ്പീക്കര്‍ രാജി വെക്കണം; ചെന്നിത്തല

തിരുവനന്തപുരം: നിയമസഭയില്‍ സ്പീക്കറുടെ നയപ്രഖ്യാപന പ്രസംഗം ഭരണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റല്‍ മാത്രമായിരുന്നുവെന്നും അതില്‍ കവിഞ്ഞ് സര്‍ക്കാരിനെകുറിച്ച് ഒന്നും പറയാനില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട് പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന സ്പീക്കര്‍ അധ്യക്ഷത വഹിക്കുന്ന സമ്മേളനമായതു കൊണ്ടാണ് തങ്ങള്‍ ബഹിഷ്‌കരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

കേരള നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് സ്പീക്കര്‍ ഡോളര്‍ കള്ളക്കടത്തുമായി ബന്ധപ്പെട്ട് പ്രതിക്കൂട്ടിലാകുന്നത്. മുഖ്യമന്ത്രിയ്ക്ക് പറ്റിയ സ്പീക്കര്‍ തന്നെയാണ്. ഒരു ഭാഗത്ത് ഗവണ്‍മെന്റിന്റെ അഴിമതി നടക്കുന്നു. മറുഭാഗത്ത് നിയമസഭയെ അഴിമതിയുടെ കേന്ദ്രമാക്കി മാറ്റുന്നു. ആ സ്പീക്കറുടെ അധ്യക്ഷതയില്‍ ചേരുന്ന നയപ്രഖ്യാപനം വെറും പൊള്ളയാണ്. നയപ്രഖ്യാപനത്തിലൂടെ പറഞ്ഞ ഒരോ കാര്യങ്ങളും ജനങ്ങളെ കബളിപ്പിക്കുന്നതാണെന്നും ചെന്നിത്തല പറഞ്ഞു.

ഡോളര്‍ കടത്തില്‍ കോടതി പറഞ്ഞ ഭരണഘടനാ സ്ഥാപനത്തില്‍ ഇരിക്കുന്നയാള്‍ എന്നു പറഞ്ഞത് സ്പീക്കറെയാണ്. ജനാധിപത്യത്തിന്റെ ശ്രീകോവിലിനെ അപമാനിച്ച സ്പീക്കര്‍ സ്ഥാനം ഒഴിയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Top