Ramesh chennithala statement against women harassment

തിരുവനന്തപുരം: സംസ്ഥാനത്ത് ക്രമസമാധന നില പൂര്‍ണമായും തകര്‍ന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 90 കാരിക്കും 13 കാരിക്കും രക്ഷയില്ലാത്ത അവസ്ഥയാണ് നാട്ടിലുള്ളതെന്നും ചെന്നിത്തല പറഞ്ഞു.

കൊല്ലം കടയ്ക്കലില്‍ സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പോയ കോണ്‍ഗ്രസ് നേതാക്കളായ കൊടിക്കുന്നില്‍ സുരേഷിനെയും ബിന്ദു കൃഷ്ണയെയും കമ്യൂണിസ്റ്റുകാര്‍ കൈയ്യേറ്റം ചെയ്‌തെന്നും ചെന്നിത്തല പറഞ്ഞു.

കണ്ണൂര്‍ ജില്ലയിലെ രാഷ്ട്രീയ കൊലപാതകങ്ങള്ക്കും അക്രമങ്ങള്‍ക്കുമെതിരെ യുഡിഎഫ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂരില്‍ സംഘടിപ്പിച്ച സമാധാന സംഗമത്തില്‍ സംസാരിക്കുകായിരുന്നു പ്രതിപക്ഷ നേതാവ്.

ബി.ജെ.പി ദേശീയ സമ്മേളനം കോഴിക്കോട് നടത്തുന്നതിന് പിന്നില്‍ ഗൂഢ തന്ത്രമാണ്. കണ്ണൂര്‍ ജില്ലയില്‍ തുടരുന്ന രാഷ്ട്രീയ സംഘര്‍ഷത്തിന് കൂടുതല്‍ ശക്തി പകരുന്നതിനുള്ള കോപ്പുകൂട്ടാണിതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ഇടതു സര്‍ക്കാര്‍ ഇരട്ടനീതിയാണ് നടപ്പാക്കുന്നതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. പിണറായിയുടെ നീതി സ്വന്തം പാര്‍ട്ടിയിലെ ക്രമിനലുകള്‍ക്ക് വേണ്ടിയുള്ളതാണ്. കണ്ണൂരിലെ നരനായാട്ട് കണ്ട് മുഖ്യമന്ത്രി സന്തോഷിക്കുകയാണ്. ജില്ലയില്‍ മുഖ്യമന്ത്രി സമാധാനയോഗം വിളിക്കാത്തത് കുറ്റകരമാണ്. ഇരട്ടനീതിക്ക് തെളിവാണ് അസ്‌ലം വധക്കേസിന്റെ അന്വേഷണം വൈകുന്നത്. സര്‍ക്കാറിന്റെ അനാസ്ഥക്ക് പിന്നില്‍ സി.പി.എമ്മിന്റെ രാഷ്ട്രീയ കളിയാണെന്നും ചെന്നിത്തല ആരോപിച്ചു.

Top