പ്രവാസി വിഷയം; ജനങ്ങളെ ഭിന്നിപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് ചെന്നിത്തല

തിരുവനന്തപുരം: പ്രവാസികള്‍ നാട്ടിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.

‘കേറി വാടാ മക്കളേ’ എന്നു പറഞ്ഞവര്‍ ‘കേറി വരണ്ട മക്കളേ ‘എന്നാണ് ഇപ്പോള്‍ പറയുന്നതെന്നും പ്രവാസികള്‍ ഗള്‍ഫില്‍ കിടന്നു മരിക്കട്ടെ എന്നാണ് സര്‍ക്കാര്‍ നിലപാടെങ്കില്‍ പ്രതിപക്ഷം പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് ചെന്നിത്തല പറഞ്ഞു

മാത്രമല്ല ജനങ്ങളെ ഭിന്നിപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. പ്രവാസികള്‍ക്ക് സാമ്പത്തിക സഹായം നല്‍കണം എന്നതടക്കം നാല് ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രധാനമന്ത്രിക്ക് പ്രതിപക്ഷ നേതാവും ഉപനേതാവും കത്തയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ബാലാവകാശ കമ്മിഷന്‍ നിയമനം സര്‍ക്കാര്‍ നടപടികള്‍ പുനഃപരിശോധിക്കണമെന്നും നിയമനത്തിനായി സര്‍ക്കാര്‍ വരുത്തിയ ഇളവുകള്‍ പിന്വലിക്കണമെന്നും പാര്‍ട്ടി സഖാക്കളെ നിയമിക്കാനാണ് ഇളവുകള്‍ വരുത്തുന്നതെന്നും ചെന്നിത്തല പറഞ്ഞു. മാത്രമല്ല കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ വി.സി നിയമനം നടക്കാത്തത് എന്തു കൊണ്ടെന്ന് വൈകിട്ടത്തെ ബഡായി ബംഗ്ലാവില്‍ മുഖ്യമന്ത്രി വിശദീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Top