ramesh chennithala-niyamasabha

തിരുവനന്തപുരം: കേരളം ഗുണ്ടകളുടെ പറുദീസയായി മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ പറഞ്ഞു.

സംസ്ഥാനം തിരുട്ട് ഗ്രാമം പോലെ ആയെന്നും പോലീസ് വകുപ്പിലെ ഉന്നതര്‍ തമ്മില്‍ മത്സരമായതിനാല്‍ ഗുണ്ടാ ആക്രമണങ്ങള്‍ ശ്രദ്ധിക്കാന്‍ അവര്‍ക്ക് സമയമില്ലാതായിരിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സംസ്ഥാനത്ത് ഗുണ്ടാ ആക്രമണങ്ങള്‍ വര്‍ധിച്ചു വരുന്നതു സംബന്ധിച്ച് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കര്‍ തള്ളി.

അടിയന്തര പ്രമേയത്തിനു അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

നേരത്തെ, സംസ്ഥാനത്ത് ഗുണ്ടാ ആക്രമണങ്ങള്‍ വര്‍ധിച്ചു വരികയാണെന്നും ജനങ്ങളുടെ ജീവിതം തടസപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടി പി.ടി.തോമസ് എംഎല്‍എയാണ് അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കിയത്.

സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥന് ഗുണ്ടാ സംഘങ്ങളുമായി ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

Top