സിപിഎമ്മും ബിജെപിയും തമ്മില്‍ കേരളത്തില്‍ രഹസ്യ ബാന്ധവം; രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജനെതിരെ വിമര്‍ശനവുമായി രമേശ് ചെന്നിത്തല. ഇപി ജയരാജന്‍ കുറെ ദിവസമായി ബിജെപിക്ക് വേണ്ടി സംസാരിക്കുന്നുവെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.5 സ്ഥാനാര്‍ത്ഥികള്‍ മികച്ചതെന്ന് ബിജെപിക്കാര്‍ പോലും പറഞ്ഞിട്ടില്ല, പക്ഷെ ഇപി പറഞ്ഞു..കെ സുരേന്ദ്രന്‍ പോലും ഇങ്ങനെ ഒരു അഭിപ്രായം പറഞ്ഞിട്ടില്ല..മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണെന്ന് രാഷ്ട്രീയം അറിയുന്ന എല്ലാവര്‍ക്കും അറിയാം .സിപിഎമ്മും ബിജെപിയും തമ്മില്‍ കേരളത്തില്‍ രഹസ്യ ബാന്ധവം ഉണ്ട്.ഇപി ജയരാജന്റെ വാക്കിലൂടെ പുറത്ത് വരുന്നത് സിപിഎം ബിജെപി അന്തര്‍ധാരയാണ്.കോണ്‍ഗ്രസ് തകരണമെന്ന് ആഗ്രഹിച്ച് അതിന് വാളിട്ട് കൊടുക്കുകയാണ് ജയരാജന്‍ ചെയ്യുന്നത്.ഇതല്ല ഉദ്ദേശമെങ്കില്‍ ഇപി അധികം വൈകാതെ ബിജെപിയില്‍ ചേരുമെന്നും അദ്ദേഹം പരിഹസിച്ചു

സ്ഥാനാര്‍ത്ഥി ലിസ്റ്റ് വന്നതോടെ സിപിഎമ്മിന് അങ്കലാപ്പാണ്.കയ്യിലുള്ള ഒരു സീറ്റ് കൂടി നഷ്ടപ്പെടുമെന്ന് പേടിച്ചാണ് മുഖ്യമന്ത്രി അടക്കം കെസി വേണുഗോപാലിനെ വിമര്‍ശിക്കുന്നത്.കോണ്‍ഗ്രസിന് മൃദു ഹിന്ദുത്വ സമീപനം ഇല്ല.ലീഗ് ഒരു സ്വതന്ത്ര പാര്‍ട്ടിയാണ് .കുഞ്ഞാലിക്കുട്ടിക്ക് പരാതിയുണ്ടെങ്കില്‍ അത് പരിഹരിക്കും .യുഡിഎഫില്‍ പറഞ്ഞപ്പോഴൊക്കെ ചര്‍ച്ച ചെ യ്ത് പരിഹാരം കണ്ടിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Top