രാമക്ഷേത്ര വിവാദം: പാണക്കാട് സാദിഖലി തങ്ങള്‍ക്ക് പ്രതിരോധം തീര്‍ത്ത് സമസ്ത

കോഴിക്കോട്: രാമക്ഷേത്ര വിവാദത്തില്‍ അകപ്പെട്ട പ്രതിരോധം തീര്‍ത്ത് സമസ്ത യുവജനസംഘം നേതാവ് നാസര്‍ ഫൈസി കൂടത്തായി. സംഘപരിവാര്‍ അജണ്ടയ്ക്ക് ഇടം നല്‍കാതിരിക്കുകയാണ് ചെയ്തതെന്നും പാണക്കാട് കുടുംബം സ്വീകരിച്ച് പോരുന്ന പരമ്പരാഗത നിലപാടാണ് സാദിഖലി തങ്ങള്‍ പിന്തുടരുന്നതെന്നും നാസര്‍ ഫൈസി പറഞ്ഞു. കെ ടി ജലീലും ഐഎന്‍എല്ലും രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയെങ്കിലും സമസ്തയുടെ ഭാഗത്ത് നിന്ന് പ്രതികരണം ഉണ്ടായിരുന്നില്ല. സംഘപരിവാര്‍ അജണ്ടയ്ക്ക് ഇടം നല്‍കാതിരിക്കുകയാണ് സാദിഖലി തങ്ങള്‍ ചെയ്തതെന്ന് സമസ്ത നാസര്‍ ഫൈസി വ്യക്തമാക്കി. വിവാദത്തിനിടെയും സമസ്ത നേതാക്കളുടെ പിന്തുണ ലഭിച്ചത് സാദിഖലി തങ്ങള്‍ക്ക് ആശ്വാസമായി.

അയോധ്യയിലെ രാമക്ഷേത്രവും മസ്ജിദും മതേതരത്വത്തെ ശക്തിപ്പെടുത്തും. കോടതി വിധിയനുസരിച്ച് നിര്‍മ്മിച്ചതാണ് രാമക്ഷേത്രം. കോടതി വിധിയനുസരിച്ച് നിര്‍മ്മിക്കാനിരിക്കുന്നതാണ് മസ്ജിദ്. ഇത് രണ്ടും ഇന്ത്യയുടെ ഭാ?ഗമാണ്. ഇന്ത്യയുടെ മതേതരത്വത്തെ ശക്തിപ്പെടുത്തുന്ന മികച്ച ഉദാഹരണങ്ങളാണ്. ബാബറി മസ്ജിദ് തകര്‍ത്തതില്‍ അന്ന് പ്രതിഷേധമുണ്ടായിരുന്നു. അന്ന് സഹിഷ്ണുതയോടെ സമുദായം പ്രതികരിച്ചു എന്നും സാദിഖലി തങ്ങള്‍ പറഞ്ഞിരുന്നു.അയോധ്യ രാമക്ഷേത്ര വിഷയത്തില്‍ ക്ഷേത്ര നിര്‍മ്മാണത്തിനെതിരെ പ്രതിഷേധിക്കേണ്ടതില്ലെന്ന സാദിഖലി തങ്ങളുടെ പ്രസം?ഗമാണ് വിവാ?ദത്തിലായത്. രാമക്ഷേത്രം ഭൂരിപക്ഷ സമുദായത്തിന്റെ ആവശ്യമാണെന്നും ബഹുസ്വര സമൂഹത്തില്‍ അത് അംഗീകരിക്കപ്പെടേണ്ടതാണെന്നുമായിരുന്നു മലപ്പുറത്തെ ഒരു വേദിയില്‍ സാദിഖലി തങ്ങള്‍ പ്രസം?ഗിച്ചത്.

ഒരു ഫാസിസത്തെ മറ്റൊരു ഫാസിസം വച്ച് എതിര്‍ക്കാനാകില്ലെന്ന് പാണക്കാട് സാദിഖലി തങ്ങള്‍ എസ്‌കെഎസ്എസ്എഫിന്റെ വേദിയില്‍ ആവര്‍ത്തിച്ചു. മതേതരത്തെ ശക്തിപ്പെടുത്തുമെന്ന് പറഞ്ഞ സാദിഖലി തങ്ങള്‍ക്ക് ഭാരതരത്‌നം ലഭിക്കുമോയെന്ന കെ ടി ജലീലിന്റെ പരിഹാസത്തിന്, പോപ്പുലര്‍ ഫ്രണ്ടിനെ ചൂണ്ടിയാണ് കോഴിക്കോട് ഇന്നലെ നടന്ന എസ്‌കെഎസ്എസ്എഫിന്റെ മഹാസമ്മേളനത്തില്‍ ഉയര്‍ന്ന മറുപടി. തീവ്ര നിലപാട് സ്വീകരിച്ച് സമുദായത്തിനകത്ത് ഭിന്നിപ്പ് ഉണ്ടാക്കിയ പോപ്പുലര്‍ ഫ്രണ്ടോ നേതാക്കളോ ഇപ്പോള്‍ എവിടെ എന്നായിരുന്നു ചോദ്യം. അയോദ്ധ്യ വിഷയത്തില്‍ തുടക്കം മുതല്‍ സ്വീകരിച്ച നിലപാടുകളെ സാധൂകരിക്കുന്നത് കൂടിയാണിത്.

Top