ന്യൂഡല്‍ഹി: രാജ്യസഭാ അംഗവും സമാജ്വാദി പാര്‍ട്ടി മുന്‍ നേതാവുമായ അമര്‍ സിങ് (64) അന്തരിച്ചു. സിംഗപ്പൂരില്‍ ചികിത്സയിലുള്ള അദ്ദേഹം ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മരിച്ചതെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.
ഏറെ കാലമായി ചികിത്സയിലാണ് അദ്ദേഹം. 2013 മുതല്‍ വൃക്ക രോഗമുണ്ട് അമര്‍ സിങിന്.