എ.എ.പി നേതാവ് സഞ്ജയ് സിങ് എം.പിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് വിലക്കി രാജ്യസഭാ ചെയര്‍മാന്‍

ഡല്‍ഹി: എ.എ.പി നേതാവ് സഞ്ജയ് സിങ് എം.പിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് വിലക്കി രാജ്യസഭാ ചെയര്‍മാന്‍. ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ സഞ്ജയ് സിങ് ജയിലിലാണ്. അതിനിടെയാണ് എ.എ.പി അദ്ദേഹത്തെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തത്. പ്രിവിലേജ് കമ്മിറ്റിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ സത്യപ്രതിജ്ഞ അനുവദിക്കാനാവില്ലെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ ജഗ്ദീപ് ധന്‍ഘര്‍ പറഞ്ഞു.സഞ്ജയ് സിങ്ങിന് പുറമെ ഡല്‍ഹി മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാള്‍, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് നരെയ്ന്‍ ദാസ് ഗുപ്ത എന്നിവരെയാണ് എ.എ.പി നോമിനേറ്റ് ചെയ്തത്.

രാജ്യസഭ എംപിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ എഎപി നേതാവ് സഞ്ജയ് സിങ്ങിന് കോടതി അനുമതി നല്‍കിയിരുന്നു. രാവിലെ 10 മണിക്ക് അദ്ദേഹത്തെ പാര്‍ലമെന്റിലെത്തിക്കാന്‍ ജയില്‍ അധികൃതര്‍ക്ക് പ്രത്യേക ജഡ്ജി എം.കെ നാഗ്പാല്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യുന്നത് രാജ്യസഭാ ചെയര്‍മാന്‍ വിലക്കിയത്. മുതിര്‍ന്ന എ.എ.പി നേതാവും മുന്‍ മന്ത്രിയുമായ സഞ്ജയ് സിങ്ങിനെ കഴിഞ്ഞ വര്‍ഷമാണ് ഇ.ഡി അറസ്റ്റ് ചെയ്തത്.

Top