ന്യൂഡൽഹി: കേരളത്തിന് 3048 കോടി കേന്ദ്ര ധനസഹായം പ്രഖ്യാപിച്ചു. രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം എടുത്തിരിക്കുന്നത്.
5000 കോടി രൂപയുടെ സഹായമായിരുന്നു കേരളം ആവശ്യപ്പെട്ടിരുന്നത്. ആദ്യഘട്ടത്തിൽ 600 കോടി രൂപയുടെ ധനസഹായം നൽകിയിരുന്നു.
പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച സെക്രട്ടറിതല സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സഹായം പ്രഖ്യാപിച്ചത്. കേരളത്തെ കൂടാതെ ഒഡീഷ, ആന്ധ്രാപ്രദേശ്, നാഗാലാന്‍ഡ് തുടങ്ങിയ സംസ്ഥാാനങ്ങള്‍ക്കും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാല്‍, നേരത്തെ കേരളത്തിന് കേന്ദ്രം അനുവദിച്ച 600 കോടി കൂടി ഉള്‍പ്പെടുത്തിയാണോ ഇപ്പോഴത്തെ പ്രഖ്യാപനം എന്ന കാര്യത്തില്‍ വ്യക്തതയില്ല. കേന്ദ്ര ദുരിതാശ്വാസ നിധിയില്‍ നിന്നുമാണ് സഹായം നല്‍കുന്നത്.