തൃശൂര്‍: റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായ അങ്കമാലി നായത്തോട് വീരന്‍പറമ്പില്‍ രാജീവിനെ (46) കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. ആലപ്പുഴ സ്വദേശി സുധന് ആണ് പിടിയിലായത്.
കേസിലെ മുഖ്യ സൂത്രധാരന്‍ ചക്കര ജോണിയെ രക്ഷപ്പെടാന്‍ സഹായിച്ചെന്ന കുറ്റത്തിനാണ് സുധനെ പൊലീസ് അറസ്റ്റ് ചെയ്തത്.
അതേസമയം ചക്കര ജോണിയെയും, രഞ്ജിത്തിനെയും പൊലീസ് ചോദ്യം ചെയ്യല്‍ തുടരുകയാണ്.
അഡ്വ.സി.പി.ഉദയഭാനുവിനെ വിളിച്ചത് എന്തിനെന്ന് ഇരുവരും മറുപടി പറയുന്നില്ല. കൊല നടന്ന ദിവസം നിരവധി ഫോണ്‍ കോളുകളാണ് ചെയ്തത്. മൊഴി പറഞ്ഞുപഠിപ്പിച്ച പ്രകാരമാണെന്നാണ് പൊലീസ് പറയുന്നത്
ജോണിയും കൂട്ടാളി രഞ്ജിത്തും പാലക്കാട് നിന്നാണ് പിടിയിലായത്. ജോണിയെ പിടികൂടാൻ പൊലീസ് സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നു.
കൊരട്ടിയിലെ വീട്ടില്‍ നടത്തിയ റെയ്ഡിൽ ജോണിയുടെ പാസ്പോർട്ടുകൾ പൊലീസ് കണ്ടെത്തിയിരുന്നു. ഈ പാസ്പോര്‍ട്ട് ഉപയോഗിച്ച് ജോണി രാജ്യം വിട്ടിട്ടില്ലെന്ന് വ്യക്തമായിരുന്നു.
കൊല നടത്തിയെന്ന് സംശയിക്കുന്ന നാലംഗ ക്വട്ടേഷൻ സംഘത്തെ അഞ്ചു മണിക്കൂറിനുള്ളിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കേസിൽ അറസ്റ്റിലായ നാലു പ്രതികളെയും ശനിയാഴ്ച കുന്നംകുളം കോടതിയിൽ ഹാജരാക്കിയിരുന്നു. ഇവരെ ഈ മാസം 13 വരെ റിമാൻഡ് ചെയ്തു.
വെള്ളിയാഴ്ച രാവിലെയാണ് പരിയാരം തവളപ്പാറയിൽ കോൺവന്റിന്റെ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞ കെട്ടിടത്തിൽ രാജീവിന്റെ മൃതദേഹം കണ്ടെത്തിയത്. ഭൂമിയിടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണ് കൊലപാതകത്തിനു കാരണമെന്നാണ് സംശയിക്കുന്നത്.