മദ്യഷാപ്പുകള്‍ വീണ്ടും തുറക്കുകയാണെങ്കില്‍ അധികാരത്തില്‍ വീണ്ടുമെത്താനുള്ള ആഗ്രഹം മറക്കണം

ചെന്നൈ: മദ്യവില്‍പ്പനയുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലെ എ.ഐ.എ.ഡി.എം.കെ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സൂപ്പര്‍സ്റ്റാര്‍ രജിനികാന്ത്.

ലോക്ക്ഡൗണില്‍ സാമൂഹിക അകലം പാലിക്കാത്തത് സംബന്ധിച്ച ആശങ്കയെ തുടര്‍ന്ന് മദ്യവില്‍പ്പനശാലകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ട മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതിന് പിന്നാലെയാണ് രജിനിയുടെ വിമര്‍ശനം.

‘ഈ സമയത്ത് സംസ്ഥാനത്തെ മദ്യഷാപ്പുകള്‍ വീണ്ടും തുറക്കുകയാണെങ്കില്‍ അധികാരത്തില്‍ വീണ്ടുമെത്താനുള്ള ആഗ്രഹം മറക്കണം’ രജിനികാന്ത് ട്വീറ്റ് ചെയ്തു. മദ്യശാലകള്‍ വീണ്ടും തുറക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ കമല്‍ഹാസന്‍, ഡിഎംകെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്‍ എന്നിവര്‍ക്ക് പുറമെയാണ് രജിനിയും കടുത്ത എതിര്‍പ്പറിയിച്ചിരിക്കുന്നത്.

ഖജനാവുകള്‍ നിറക്കാന്‍ ദയവായി മികച്ചവഴികള്‍ നോക്കുക അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോക്ക്ഡൗണ്‍ കഴിയുന്നതുവരെ മദ്യഷോപ്പുകള്‍ തുറക്കരുതെന്ന് മദ്രാസ് ഹൈക്കോടതി വിധിക്കെതിരേ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ കഴിഞ്ഞ ദിവസമാണ് അപ്പീല്‍ നല്‍കിയത്. തമിഴ്‌നാട് സര്‍ക്കാരിന്റെ മദ്യവില്‍പ്പന വിഭാഗമായ തമിഴ്‌നാട് സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പ്പറേഷനാണ് (ടാസ്മാക്) സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

Top