രാജസ്ഥാനില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി, ആസിഡ് ഒഴിച്ചു; കൊന്ന് കിണറ്റില്‍ തള്ളി

ജയ്പുര്‍: രാജസ്ഥാനിലെ കരൗളി ജില്ലയില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി ആസിഡ് ഒഴിച്ച് ആക്രമിച്ചശേഷം കൊലപ്പെടുത്തി മൃതദേഹം കിണറ്റില്‍ തള്ളി. 18 വയസ്സുകാരിക്കാണ് ജീവന്‍ നഷ്ടമായത്.മോഹന്‍പുരയിലെ തോഡാഭീം പ്രദേശത്തെ പെണ്‍കുട്ടിയാണു കൊല്ലപ്പെട്ടതെന്നും ബുധനാഴ്ച മുതല്‍ ഇവരെ കാണിനില്ലായിരുന്നെന്നും നദൗതി എസ്എച്ച്ഒ ബാബുലാല്‍ പറഞ്ഞു. യുവതിയെ തട്ടിക്കൊണ്ടുപോയി കൊന്നതാണെന്നാണ് കുടുംബത്തിന്റെ പരാതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, യുവതി പീഡിപ്പിക്കപ്പെട്ടതായി ബിജെപി എംപി കിരോഡി ലാല്‍ മീണ ആരോപിച്ചു.

പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം സൂക്ഷിച്ചിട്ടുള്ള ആശുപത്രിക്കു മുന്നില്‍ കുടുംബാംഗങ്ങളും കിരോഡി ലാല്‍ മീണ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളും പ്രതിഷേധിച്ചു. പ്രതിയെ ഉടന്‍ പിടികൂടണമെന്നും നഷ്ടപരിഹാരമായി 50 ലക്ഷം രൂപയും സര്‍ക്കാര്‍ ജോലിയും നല്‍കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Top