സ്‌കൂള്‍ ഉടമയും അധ്യാപകനും ചേര്‍ന്ന് പ്രായ പൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി

rape

സിക്കാര്‍ : രാജസ്ഥാനില്‍ സിക്കാര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ സ്‌കൂള്‍ ഉടമയും അധ്യാപകനും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി.

പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ബലാല്‍സംഗത്തിനിരയായത്. അജീത്ഗഢിലെ ജന്ത ബാല്‍ നികേതന്‍ സ്‌കൂളിന്റെ ഉടമ ജഗ്ദീഷ്, അധ്യാപകന്‍ ജഗത് സിംഗ് എന്നിവരാണ് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്.

ഗര്‍ഭിണിയായ പെണ്‍കുട്ടി അടുത്തുള്ള പട്ടണത്തില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ ഗര്‍ഭഛിദ്രം നടത്താന്‍ ശ്രമിച്ചിരുന്നു. ഇതിനുശേഷം വീട്ടിലേക്ക് മടങ്ങിയ പെണ്‍ക്കുട്ടിയ്ക്ക് രക്തസ്രാവമുണ്ടാവുകയും തുടര്‍ന്ന് മാതാപിതാക്കള്‍ കുട്ടിയെ അജീത്ഗഢിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ഇതിനെതുടര്‍ന്നാണ് പെണ്‍ക്കുട്ടി പീഡനത്തിനിരയായെന്ന വാര്‍ത്ത പുറം ലോകം അറിയുന്നത്.

സ്‌കൂള്‍ ഉടമയ്ക്കും, അധ്യാപകനുമെതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവര്‍ ഒളിവിലാണ്.

 

Top