വാക്‌സിന്‍ ഉത്പാദനം നിലനിര്‍ത്താന്‍ വില ഉയര്‍ത്തിയേ മതിയാകൂ; സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഷീല്‍ഡ് വാക്‌സിന്റെ വിലയില്‍ വിശദീകരണവുമായി സീറം ഇന്‍സ്റ്റിറ്റ്യൂട്ട്. ലോകത്താകെ സര്‍ക്കാറിന്റെ വാക്‌സിനേഷന്‍ വിതരണത്തിനായി മാര്‍ക്കറ്റ് വിലയേക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് വാക്‌സിന്‍ നല്‍കാറുള്ളത്. ഇന്ത്യയടക്കം എല്ലാ രാജ്യങ്ങള്‍ക്കും തുടക്കത്തില്‍ കോവിഷീല്‍ഡും കുറഞ്ഞ വിലയ്ക്ക് തന്നെയാണ് നല്‍കിയത്.

എന്നാല്‍ നിലവിലെ ഗുരുതര സാഹചര്യത്തില്‍ വാക്സിന്‍ ഉത്പാദനം ഇതേ അളവില്‍ തുടര്‍ന്നുകൊണ്ടുപോകാന്‍ വില ഉയര്‍ത്തിയെ മതിയാകൂ എന്നും ഒരു നിശ്ചിത അളവ് വാക്‌സിന്‍ മാത്രമേ സ്വാകാര്യ ആശുപത്രികള്‍ക്ക് നല്‍കൂ എന്നും സീറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു.

സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 400 രൂപ നിരക്കിലും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപ നിരക്കിലുമാണ് വാക്‌സിന്‍ നല്‍കാന്‍ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് തീരുമാനിച്ചിരിക്കുന്നത്. അതേസമയം കേന്ദ്രസര്‍ക്കാറിന് നേരത്തെയുള്ള കരാര്‍ പ്രകാരം 150 രൂപയ്ക്കും വാക്‌സിന്‍ ലഭ്യമാക്കുമെന്നാണ് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചിരിക്കുന്നത്.

 

Top