ആവേശപ്പോരിനിടെ മഴ ചതിച്ചു; ഇന്ത്യ- ന്യൂസീലന്‍ഡ് മത്സരം തടസ്സപ്പെട്ടു

മാഞ്ചസ്റ്റര്‍: ലോകകപ്പിലെ ആദ്യ സെമി പോരാട്ടം പുരോഗമിക്കുന്നതിനിടെ മഴ മൂലം ഇന്ത്യ- ന്യൂസീലന്‍ഡ് മത്സരം നിര്‍ത്തിവെച്ചു. ഇന്ത്യക്കെതിരെ ടോസ് നേടി ആദ്യ ബാറ്റ് ചെയ്യുന്ന ന്യൂസിലന്‍ഡ് 46.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് എടുത്ത് നില്‍ക്കുന്ന സമയത്താണ് മഴ എത്തിയത്. തുടര്‍ന്ന് കളിക്കാര്‍ ഡ്രസിങ് റൂമിലേക്ക് മടങ്ങി.

46 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സ് ആണ് ന്യൂസീലന്‍ഡിന്റെ സമ്പാദ്യം. റോസ് ടെയ്‌ലര്‍ (65), ടോം ലാഥം (മൂന്ന്) എന്നിവരാണ് ക്രീസില്‍. മാര്‍ട്ടിന്‍ ഗപ്റ്റില്‍ (14 പന്തില്‍ ഒന്ന്), ഹെന്റി നിക്കോള്‍സ് (51 പന്തില്‍ 28), ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്‍ (95 പന്തില്‍ 67), ജിമ്മി നീഷം (18 പന്തില്‍ 12), കോളിന്‍ ഗ്രാന്‍ഡ്‌ഹോം (10 പന്തില്‍ 16) എന്നിവരാണ് പുറത്തായത്. ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചെഹല്‍, ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഇന്ത്യയ്ക്കായി ഓരോ വിക്കറ്റ് നേടി.

Top