20 വര്‍ഷം മുമ്പ് നടന്ന സംഭവത്തില്‍ കരിഷ്മയ്ക്കും സണ്ണി ഡിയോളിലുമെതിരെ കേസ്

20 വര്‍ഷം മുമ്പ് നടന്ന സംഭവത്തില്‍ ബോളിവുഡ് താരങ്ങളായ കരിഷ്മ കപൂറിനും സണ്ണി ഡിയോളിനുമെതിരേ റെയില്‍വേ കോടതി കേസെടുത്തു. കേസ് ഫയല്‍ ചെയ്ത് റെയില്‍വേ കോടതി. സിനിമാ ചിത്രീകരണത്തിനിടെ ട്രെയിനിലെ അപായച്ചങ്ങല വലിച്ചതിന്റെ പേരിലാണ് സണ്ണി ഡിയോളിനും കരിഷ്മ കപൂറിനുമെതിരേ കേസെടുത്തിരിക്കുന്നത്.

റെയില്‍വേ കോടതി തീരുമാനത്തിനെതിരേ താരങ്ങള്‍ സെഷന്‍സ് കോടതിയെ സമീപിച്ചിട്ടുണ്ടെന്ന് പ്രതിഭാഗം അഭിഭാഷകന്‍ എ.കെ ജയിന്‍ മാധ്യമങ്ങളെ അറിയിച്ചു. 1997ല്‍ പുറത്തിറങ്ങിയ ‘ബജ്‌റംഗ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് കേസിന് ആസ്പദമായ സംഭവം. രാജസ്ഥാനിലെ അജ്മീര്‍ ജില്ലയില്‍ വച്ച് 2413-എ അപ്ലിങ്ക് എക്‌സ്പ്രസിന്റെ അപായച്ചങ്ങല വലിച്ച്, 25 മിനിറ്റോളം ഗതാഗതം വൈകിപ്പിച്ചുവെന്നാണ് കേസ്.

ഇരുവര്‍ക്കുമെതിരേ 2009ലാണ് ആദ്യമായി കേസ് എടുക്കുന്നത്. തുടര്‍ന്ന് 2010 ഏപ്രിലില്‍ ഇതിനെതിരേ സെഷന്‍സ് കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് കോടതി ഇരുവരെയും കുറ്റവിമുക്തരാക്കിയിരുന്നു. എന്നാല്‍ റെയില്‍വേ കോടതി താരങ്ങള്‍ക്കെതിരേ വീണ്ടും കേസെടുക്കുകയായിരുന്നുവെന്നും എ.കെ ജയിന്‍ പറയുന്നു. സെപ്റ്റംബര്‍ 24നാണ് കേസില്‍ റെയില്‍വേ കോടതി വീണ്ടും പരിഗണിക്കുക.

Top