കൊടുങ്കാറ്റായി രാഹുല്‍; പഞ്ചാബിനു മുന്നില്‍ തകര്‍ന്നടിഞ്ഞ് ഡെയര്‍ ഡെവിള്‍സ്

rahul

മൊഹാലി: വെറും 14 പന്തില്‍ 51 റണ്‍സ്, വാസ്തവത്തില്‍ രാഹുല്‍ ഒരു കൊടുങ്കാറ്റ് തന്നെയായിരുന്നു. ട്രെന്റ് ബോള്‍ട്ട് അടക്കമുള്ള ഡല്‍ഹിയുടെ ബൗളിംഗ് നിരയെ യാതൊരു ദയയുമില്ലാതെയാണ് അടിച്ച് തകര്‍ത്തത്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ അര്‍ധ സെഞ്ച്വറിയാണ് രാഹുല്‍ ഇന്ന് കുറിച്ചത്.

ഡെയര്‍ ഡെവിള്‍സ് ഉയര്‍ത്തിയ 167 റണ്‍സ് വിജയലക്ഷ്യം ഏഴു പന്തുകള്‍ ബാക്കിനില്‍ക്കെ നാലു വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് മറികടക്കുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് കെ.എല്‍.രാഹുല്‍ മികച്ച തുടക്കമാണ് നല്‍കിയത്. സഹഓപ്പണര്‍ മായങ്ക് അഗര്‍വാളിനെ കാഴ്ചക്കാരനാക്കി തകര്‍ത്തടിച്ച രാഹുല്‍ മൂന്നാം ഓവറില്‍ പഞ്ചാബിനെ 50 കടത്തി. 15-ാം പന്തില്‍ അര്‍ധസെഞ്ചുറി തികച്ചതിനു പിന്നാലെ രാഹുല്‍ പുറത്തായി. അതിവേഗ അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ കെ.എല്‍.രാഹുലിന്റെ പ്രകടനമാണ് പഞ്ചാബ് വിജയം എളുപ്പമാക്കിയത്. രാഹുല്‍ 16 പന്തില്‍ നിന്ന് നേടിയത് 51 റണ്‍സ്.

ഐപിഎല്‍ താരലേലത്തില്‍ 11 കോടിയെറിഞ്ഞാണ് പഞ്ചാബ് കെഎല്‍ രാഹുലിനെ സ്വന്തമാക്കിയത്. വെടിക്കെട്ട് ബാറ്റ്സ്മാന്മാര്‍ പലരെയും ബാക്കിനിര്‍ത്തി രാഹുലിന് വേണ്ടി ഇത്രയും പണം മുടക്കിയ പഞ്ചാബിനെ പരിഹസിച്ചവരാണ് പലരും. എന്നാല്‍ വിമര്‍ശകര്‍ക്കെല്ലാമുളള മറുപടിയായിരുന്നു രാഹുലിന്റെ ആദ്യ മത്സരത്തിലെ തന്നെ പ്രകടനം.

മൂന്ന് സിക്‌സും ആറ് ഫോറുമടക്കമാണ് കെഎല്‍ രാഹുലിന്റെ അര്‍ദ്ധസെഞ്ച്വറി. രാഹുല്‍ നടത്തിയ വെടിക്കെട്ട് പ്രകടനമാണ് പഞ്ചാബിന് വിജയം സമ്മാനിച്ചത്. ഡല്‍ഹി ഉയര്‍ത്തിയ 167 റണ്‍സിന്റെ വിജയലക്ഷ്യം പഞ്ചാബ് ഓരോവറും ഒരു പന്തും ബാക്കി നില്‍ക്കെ മറി കടക്കുകയാണ്. അര്‍ധസെഞ്ച്വറി നേടിയ കരുണ്‍ നായരും 24 റണ്‍സെടുത്ത ഡേവിഡ് മില്ലറും 22 റണ്‍സെടുത്ത മാര്‍ക്കസ് സ്റ്റോയ്നിസും ചേര്‍ന്ന് പഞ്ചാബിനെ അനായാസ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

Top