വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്; ഏത് അന്വേഷണവും നടക്കട്ടെയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

കൊച്ചി: വ്യാജ തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ചെന്ന പരാതിയില്‍ ഏത് അന്വേഷണവും നടക്കട്ടെയെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുല്‍ മാങ്കൂട്ടത്തില്‍. തെരഞ്ഞെടുപ്പ് സുതാര്യമായിരുന്നു എന്നതില്‍ ഞങ്ങള്‍ക്ക് യാതൊരു ആശങ്കയും ഇല്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ആര്‍ക്കുവേണമെങ്കിലും പരാതി കൊടുക്കാമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കൂട്ടിച്ചേര്‍ത്തു.

കെ സുരേന്ദ്രന്‍ നാളിതുവരെ വ്യാജ ആരോപണമല്ലാതെ ഒന്നും നടത്തിയിട്ടില്ല. തെരഞ്ഞെടുപ്പ് ജയിക്കാനും അട്ടിമറിക്കാനും ഉള്ളതാണെന്നാണ് സുരേന്ദ്രന്റെ ധാരണ. ഇലക്ഷന്‍ കമ്മീഷന് കൃത്യമായ വിശദീകണം നല്‍കും. അത്രത്തോളം കുറ്റമറ്റ രീതിയിലാണ് തെരഞ്ഞെടുപ്പ് നടന്നതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. കെ.സുധാകരന്‍ പോലും തെരെഞ്ഞെടുപ്പില്‍ ഇടപെട്ടിട്ടില്ല.

അതുകൊണ്ടാണ് അദ്ദേഹത്തിന് തെരെഞ്ഞെടുപ്പ് രീതിയെക്കുറിച്ച് കൃത്യമായ ധാരണയില്ലാത്തതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ലീഗ് ഡയറക്ടര്‍ സ്ഥാനത്തെക്കുറിച്ചുള്ള അഭിപ്രായം പാര്‍ട്ടിക്കകത്ത് പറയുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. ഇലക്ഷന്‍ കമ്മീഷന്‍ വിഷയം ഗൗരവമായി എടുത്തത് സ്വാഗതം ചെയ്യുന്നു. കേരളാ പോലീസില്‍ നിന്ന് സാധാരണക്കാര്‍ക്ക് നീതി കിട്ടില്ല. ഇങ്ങനെയുള്ള പരാതി നല്‍കുമ്പോള്‍ ഡിവൈഎഫ്‌ഐക്കെങ്കിലും നീതി കിട്ടുമോ എന്ന് നോക്കാം. ഡിവൈഎഫ്‌ഐക്ക് ഇത്തരത്തില്‍ താഴെ തട്ടു മുതല്‍ ഇങ്ങനെ ഒരു തിരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കുമോയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു.

Top