സ്‌കോര്‍ ബോര്‍ഡില്‍ രണ്ടക്കം വീഴും മുമ്പ് രാഹുലും രോഹിത്തും കൊഹ്ലിയും പുറത്തായി

ഴ മൂലം മാറ്റി വച്ച ലോകകപ്പ് സെമിഫൈനല്‍ മത്സരത്തില്‍ ന്യൂസിന്‍ഡിനെതിരേ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും രാഹുലും കൊഹ്ലിയും പുറത്തായി. മൂന്ന് പേരും നേടിയത് ഓരോ റണ്‍സ് മാത്രമാണ്.

രണ്ടു വിക്കറ്റുകള്‍ മാറ്റ് ഹെന്‍ട്രി നേടിയപ്പോള്‍ ക്യാപ്റ്റന്‍ കോഹ്ലിയെ ബോള്‍ട്ട് വിക്കറ്റിന് മുന്നില്‍ കുടുക്കി. ഋഷഭ് പന്തും ദിനേശ് കാര്‍ത്തിക്കുമാണ് ക്രീസില്‍. എം.എസ്.ധോണിയും ഹാര്‍ദിക് പാണ്ഡ്യയുമാണ് ബാറ്റ്‌സ്മാന്‍മാരായി ഇനി ഇന്ത്യയ്ക്ക് പ്രതീക്ഷിക്കാവുന്നത്. മൂടിക്കെട്ടിയ മാഞ്ചസ്റ്ററിലെ ബൗളിംഗിന് അനുകൂലമായ അന്തരീക്ഷം കിവീസ് ബൗളര്‍മാര്‍ നന്നായി വിനിയോഗിക്കുകയായിരുന്നു.

നേരത്തെ കിവീസ് 50 ഓവറില്‍ എട്ട് വിക്കറ്റിന് 239 റണ്‍സ് നേടി. 46.1 ഓവറില്‍ 211/5 എന്ന നിലയിലാണ് റിസര്‍വ് ദിനത്തില്‍ കിവീസ് ബാറ്റിംഗ് തുടങ്ങിയത്. ഇന്ന് 23 പന്തില്‍ കിവീസ് 28 റണ്‍സ് നേടി.

റോസ് ടെയ്ലര്‍ (74), ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ (67) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് കിവീസിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ഓപ്പണര്‍ ഹെന്‍ട്രി നിക്കോള്‍സ് 28 റണ്‍സ് നേടി. ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വര്‍ കുമാര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ബുംറ, ഹാര്‍ദിക് പാണ്ഡ്യ, ചഹല്‍, ജഡേജ എന്നിവര്‍ക്ക് ഓരോ വിക്കറ്റ് ലഭിച്ചു.

Top