Rahul Gandhi visits Ayodhya, a first by Nehru-Gandhi member since ’92

rahul-gandi

ന്യൂഡല്‍ഹി: യു.പിയില്‍ നടത്തുന്ന കിസാന്‍ യാത്രയുടെ ഭാഗമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അയോധ്യയിലെത്തി. 1992 ല്‍ ബാബരി മസ്ജിത് തകര്‍ക്കപ്പെട്ടതിനു ശേഷം ഇതാദ്യമായാണ് ഗാന്ധി കുടുംബത്തിലെ ഒരംഗം അയോധ്യ സന്ദര്‍ശനത്തിനെത്തുന്നത്.

ഹനുമാന്‍ഗഡി ക്ഷേത്രദര്‍ശനം നടത്തിയ രാഹുല്‍ പള്ളി പൊളിച്ച സ്ഥലത്തു നിര്‍മിച്ച താല്‍ക്കാലിക ക്ഷേത്ര പരിസരത്തേക്ക് പോയില്ല.

യു.പിയില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു തന്ത്രങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്ന പ്രശാന്ത് കിഷോറിന്റെ നിര്‍ദേശ പ്രകാരമാണ് ഈ യാത്ര. ബ്രാഹ്മണ, മുസ്ലിം വോട്ടുകള്‍ തിരിച്ചുപിടിക്കാനും ദളിത് വിഭാഗത്തില്‍നിന്ന് വോട്ടു സമാഹരിക്കാനുമുള്ള തന്ത്രങ്ങളാണ് യു.പിയില്‍ കോണ്‍ഗ്രസ് പയറ്റുന്നത്.

ഇതിന്റെ ഭാഗമായി കാശിയാത്ര നടത്താന്‍ ഒരുങ്ങിയ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് അനാരോഗ്യം കാരണം ലക്ഷ്യം മുഴുമിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല.

ഫൈസാബാദില്‍ അംബേദ്കര്‍ നഗറിലെ കിച്ചോച്ച ശരീഫ് ദര്‍ഗ സന്ദര്‍ശിക്കാനും രാഹുല്‍ തീരുമാനിച്ചിട്ടുണ്ട്.

Top