കൊവിഡ്കാലത്തെ ഇടപെടല്‍ അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരിച്ച് വരവോ

ന്യൂഡല്‍ഹി: കൊവിഡ് കാലത്തിന് ശേഷം കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചു വരുമോയെന്ന ചോദ്യത്തിന് മറുപടിയുമായി രാഹുല്‍ ഗാന്ധി.കൊവിഡ് കാലത്തെ ഇടപെടല്‍ തിരിച്ചുവരവിന്റെ സൂചനയാണോ എന്നും ചോദ്യങ്ങളുയര്‍ന്നു. ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷമുള്ള രാജികത്തില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

കൊവിഡ് പ്രതിരോധത്തെ സംബന്ധിച്ച ഡിജിറ്റല്‍ വാര്‍ത്താ സമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധി നിലപാട് വ്യക്തമാക്കിയത്. അധ്യക്ഷനെന്ന നിലയില്‍ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം എനിക്കായിരുന്നു. രാജി വെച്ചപ്പോള്‍ പാര്‍ട്ടിയെ സേവിക്കുമെന്നും ഉപദേശം നല്‍കുമെന്നും ഞാന്‍ വ്യക്തമാക്കിയിരുന്നു. അക്കാര്യത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

കൊവിഡ് വ്യാപനത്തിന് ശേഷമുണ്ടായ ലോക്ക്ഡൗണ്‍ പ്രതിസന്ധികള്‍ മറികടക്കാനുള്ള മാര്‍ഗങ്ങള്‍ തേടി, രഘുറാം രാജന്‍, അഭിജിത് ബാനര്‍ജി എന്നിവരുമായി രാഹുല്‍ ഗാന്ധി നടത്തിയ ചര്‍ച്ച രാജ്യവ്യാപകമായി ശ്രദ്ധിക്കപ്പെട്ടിരുന്നു. സോണിയാഗാന്ധിയാണ് നിലവില്‍ കോണ്‍ഗ്രസിന്റെ ഇടക്കാല പ്രസിഡന്റ്. പ്രതിസന്ധിയെ തുടര്‍ന്ന് ആഗസ്റ്റിലാണ് സോണിയ ഇടക്കാല പ്രസിഡന്റിന്റെ ചുമതലയേല്‍ക്കുന്നത്.

Top