രാഹുലിന്‍റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായ മിനിമം വരുമാന പദ്ധതി കബളിപ്പിക്കലാണെന്ന് അരുണ്‍ ജെയിറ്റ്‌ലി

arunjetly

ന്യൂഡല്‍ഹി : കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായ മിനിമം വരുമാന പദ്ധതി കബളിപ്പിക്കലാണെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയിറ്റ്‌ലി. അഞ്ച് കോടി കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 72000 രൂപ ലഭിക്കുമെന്ന് പറയുന്ന പദ്ധതി, നിലവില്‍ എന്‍ഡിഎ സര്‍ക്കാര്‍ നല്‍കുന്നതിന്റെ മൂന്നില്‍ ഒന്നുപോലുമില്ലെന്നും ജെയിറ്റ്‌ലി പറഞ്ഞു.

കഴിഞ്ഞ ഏഴ് പതിറ്റാണ്ട് കാലം കോണ്‍ഗ്രസ് രാജ്യത്തെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണ്. വലിയ വാഗ്ദാനങ്ങളും കുറഞ്ഞ വിഭവങ്ങളും നല്‍കുന്നതാണ് കോണ്‍ഗ്രസിന്റെ രീതി. കഴിഞ്ഞ 50 വര്‍ഷമായി പട്ടിണി ഇല്ലാതാക്കാം എന്ന മുദ്രാവാക്യമുയര്‍ത്തിയവര്‍ തന്നെ ഇപ്പോള്‍ വരുമാനമില്ലാത്തവര്‍ക്ക് 12000 രൂപ വരുമാനം ഇല്ലാത്തവര്‍ക്ക് മിനിമം വരുമാനം ഉറപ്പുവരുത്തുമെന്ന് പറഞ്ഞ് രംഗത്തുവന്നിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

പിന്നോക്കം നില്‍ക്കുന്ന ദരിദ്ര കുടുംബങ്ങള്‍ക്ക് വര്‍ഷം 72000 രൂപ. വര്‍ഷത്തില്‍ ആറായിരത്തിന്റെ സ്ഥാനത്ത് രാഹുല്‍ മുന്നോട്ടുവെക്കുന്നത് മാസം 12000 ഉറപ്പുനല്‍കുമെന്നാണ്. നോട്ടുനിരോധനത്തിന്റെ കെടുതികള്‍ കണ്ട കര്‍ഷക ഗ്രാമങ്ങളിലും ദരിദ്ര മേഖലകളിലും വലിയ ഓളമുണ്ടാക്കാന്‍ പോന്നതാണ് നീതി എന്നര്‍ഥം വരുന്ന ന്യായ് പദ്ധതി. ഒന്നാം യു.പി.എ കാലത്തെ തൊഴിലുറപ്പ് പദ്ധതി പോലെ. പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിലെ പ്രായോഗികത സംബന്ധിച്ച ചര്‍ച്ചകള്‍ ഇതിനകം സാമ്പത്തിക രംഗത്ത് തുടങ്ങിയിട്ടുണ്ട്.

Top