‘റാഫേല്‍ വിമാന ഇടപാട് മോദി സര്‍ക്കാര്‍ അട്ടിമറിച്ചു’ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

rahul gandhi

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്.

നരേന്ദ്ര മോദി സര്‍ക്കാര്‍ റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാര്‍ ഒരു വ്യവസായിക്കു വേണ്ടി അട്ടിമറിച്ചെന്ന് രാഹുല്‍ ആരോപിച്ചു. അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഡിഫന്‍സ് ഉള്‍പ്പെട്ടതിനെയാണു രാഹുല്‍ ചോദ്യം ചെയ്തത്.

പ്രതിരോധ മേഖലയില്‍ പരിചയമില്ലാത്ത റിലയന്‍സിന് എങ്ങനെയാണ് ഈ കരാറിന്റെ ഭാഗമാകാന്‍ കഴിഞ്ഞതെന്നു രാഹുല്‍ ചോദിക്കുന്നു.

റാഫേല്‍ ഇടപാട് കൊള്ളയാണെന്ന് നേരത്തേ രാഹുല്‍ ട്വിറ്ററില്‍ ആരോപിച്ചിരുന്നു.

യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ഫ്രഞ്ച് കമ്പനിയായ ഡസോള്‍ട്ട് ഏവിയേഷനില്‍ നിന്നും യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിക്കുന്നത്. പിന്നീട് നരേന്ദ്രമോദി സര്‍ക്കാര്‍ ഈ കരാറുമായി മുന്നോട്ടു പോയി. ആദ്യം 126 വിമാനങ്ങള്‍ വാങ്ങാനുള്ള പദ്ധതി സര്‍ക്കാര്‍ മാറ്റം വരുത്തി 36 വിമാനങ്ങളാക്കി. എന്നാല്‍, കൂടിയ വിലയ്ക്കാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

റിയലന്‍സ് ഡിഫന്‍സ് പ്രസ്താവനയിലൂടെ തങ്ങള്‍ക്കെതിരായ ആരോപണങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് റിലയന്‍സ് വ്യക്തമാക്കിയിരുന്നു. ഇത് തള്ളിയാണ് രാഹുല്‍ വീണ്ടും ആരോപണവുമായി രംഗത്തെത്തിയിട്ടുള്ളത്.

Top