ഗാന്ധിയന്‍ മാര്‍ഗത്തിലായിരിക്കും മല ചവിട്ടുന്ന സ്ത്രീകളെ നേരിടുന്നത്; രാഹുല്‍ ഈശ്വര്‍

കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ വീണ്ടും പ്രതികരിച്ച് ശബരിമല തന്ത്രി കുടുംബാംഗവും ആക്ടിവിസ്റ്റുമായ രാഹുല്‍ ഈശ്വര്‍. ആചാരങ്ങള്‍ പരിഗണിക്കാതെ സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിച്ചാല്‍ അവരെ ഗാന്ധിയന്‍ മാര്‍ഗത്തിലായിരിക്കും നേരിടുകയെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. 17 മുതല്‍ 22 വരെ 125 മണിക്കൂറാണു നമുക്കു ശബരിമലയെ സംരക്ഷിക്കാനുള്ളത്.

ഈ സമയം നമുക്ക് ശബരിമലയ്ക്കു കാവല്‍ നില്‍ക്കണം. അതിക്രമിച്ചു കടക്കാനെത്തുന്നവര്‍ക്ക് നമ്മുടെ നെഞ്ചില്‍ ചവിട്ടി മാത്രമേ ശബരിമലയില്‍ പ്രവേശിക്കാനാകൂവെന്നും എറണാകുളം നഗരത്തില്‍ സംഘടിപ്പിച്ച ഹൈന്ദവ ധര്‍മ സംരക്ഷണ നാമജപയാത്രയുടെ സമാപനയോഗത്തില്‍ രാഹുല്‍ വ്യക്തമാക്കി. എറണാകുളം ശിവക്ഷേത്ര സന്നിധിയില്‍നിന്നു രാവിലെ 11ന് ആരംഭിച്ച യാത്ര നഗരം ചുറ്റി ഉച്ചയ്ക്ക് ഒന്നരയോടെ ശിവക്ഷേത്രത്തിന്റെ കിഴക്കെ നടയില്‍ ദര്‍ബാര്‍ ഹാള്‍ മൈതാനിയില്‍ സമാപിക്കുകയും ചെയ്തു.

Top