രാഹുൽ ദ്രാവിഡിന്റെ പരിശീലക കാലഘട്ടം അവസാനിച്ചു; വിവിഎസ് ലക്ഷ്മണാണ് ഇന്ത്യയെ പരിശീലിപ്പിക്കുന്നത്

ഡല്‍ഹി: ഏകദിന ലോകകപ്പ് ഫൈനല്‍ മത്സരത്തോടെ രാഹുല്‍ ദ്രാവിഡിന്റെ പരിശീലക കാലഘട്ടം അവസാനിച്ചിരുന്നു. ദ്രാവിഡിന് പകരം പരിശീലകനെ തീരുമാനിക്കാന്‍ ബിസിസിഐ ഇനിയും തയ്യാറായിട്ടില്ല. ഇന്ന് തുടങ്ങുന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയില്‍ താല്‍ക്കാലിക പരിശീലകന്‍ വിവിഎസ് ലക്ഷ്മണാണ് ഇന്ത്യയെ പരിശീലിപ്പിക്കുന്നത്. എന്നാല്‍ ലക്ഷ്മണ്‍ ഇന്ത്യയുടെ മുഴുവന്‍ സമയ പരിശീലകനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയുടെ അടുത്ത പരമ്പര ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവരുടെ നാട്ടിലാണ്. ഡിംസബര്‍ 10ന് ട്വന്റി 20 മത്സരത്തോടെ പരമ്പര ആരംഭിക്കും. വിദേശത്ത് പരമ്പര സ്വന്തമാക്കുകയാണ് പുതുതായി എത്തുന്ന പരിശീലകന്റെ വലിയ കടമ്പ.

ലോകകപ്പിനിടെ ബിസിസിഐ പ്രതിനിധികളെ ലക്ഷ്മണ്‍ കണ്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒരു വലിയ കാലഘട്ടത്തിലേക്ക് ലക്ഷ്മണ്‍ ഇന്ത്യന്‍ പരിശീലകനായേക്കും.ഇന്ത്യന്‍ പരിശീലകനായി തുടരാന്‍ താല്‍പ്പര്യമില്ലെന്ന് ദ്രാവിഡ് ബിസിസിഐയെ അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ലക്ഷ്മണിന് ഇന്ത്യന്‍ പരിശീലകനാകന്‍ താല്‍പ്പര്യം ഉണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 

Top