300 കോടിയുടെ നിക്ഷേപ തട്ടിപ്പ്; സൈനയും രാഹുലുമടക്കം ഇരയായത് നിരവധി കായിക താരങ്ങള്‍

dravid

ബംഗളൂരു: പ്രമുഖ വ്യക്തികളടക്കം നിരവധി പേരില്‍ നിന്നായി 300 കോടിയിലധികം തുക ബംഗളൂരു ആസ്ഥാനമായുള്ള സ്ഥാപനം തട്ടിയെടുത്തതായി പരാതി. ക്രിക്കറ്റ് ഇതിഹാസം രാഹുല്‍ ദ്രാവിഡ്, ബാഡ്മിന്റണ്‍ താരം സൈന നെഹ് വാള്‍, മുന്‍ ബാഡ്മിന്റണ്‍ താരമായ പ്രകാശ് പദുക്കോണ്‍ എന്നിവരടക്കം നിരവധി രാഷ്ട്രീയക്കാരും ബിസിനസുകാരും തട്ടിപ്പിനിരയായി.

വിക്രം ഇന്‍വെസ്റ്റ്‌മെന്റ് എന്ന കമ്പനിയാണ് തട്ടിപ്പ് നടത്തിയതെന്ന് ബംഗളുരു പൊലീസ് വ്യക്തമാക്കി. കമ്പനിയുടെ ഉടമ രാഗവേന്ദ്രയും ജീവനക്കാരേയും പൊലീസ് അറസ്റ്റു ചെയ്തു. ഇവരെ 14 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

സംഭവത്തില്‍ സ്‌പോര്‍ട്‌സ് ജേണലിസ്റ്റ് സുരേഷ് എന്നയാളും അറസ്റ്റിലായിട്ടുണ്ട്. ഇയാളാണ് നിരവധി കായിക താരങ്ങളെ നിക്ഷേപപദ്ധതിയില്‍ ചേര്‍ത്തത്. എന്നാല്‍ ഇവര്‍ക്കാര്‍ക്കും പണം തിരികെ ലഭിച്ചില്ല. പൊലീസില്‍ നല്‍കിയ പരാതി പ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

Top