ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ സ്ഥാനത്തേക്കില്ലെന്ന് രഘുറാം രാജൻ

ന്യൂഡൽഹി: ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ സ്ഥാനത്തേക്കില്ലെന്ന് ആവർത്തിച്ച്‌ രഘുറാം രാജൻ. നിലവിലെ ജോലിയിൽ താൻ സംതൃപ്തനാണെന്നും പുതിയ ജോലിക്ക് അപേക്ഷിച്ചിട്ടില്ലെന്നും ലണ്ടനിൽ മാധ്യമങ്ങളോടു സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.

രഘുറാം രാജനെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണായി നിയമിച്ചെന്ന തരത്തിൽ നേരത്തെ വ്യാജവാർത്ത പ്രചരിച്ചിരുന്നു. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വാർത്ത പിന്നീട് മാധ്യമങ്ങൾ ഏറ്റെടുക്കുകയായിരുന്നു. ഇതേതുടർന്ന് രഘുറാം രാജന് പ്രമുഖരടക്കം സമൂഹമാധ്യമങ്ങളിലുടെ അഭിനന്ദനം അറിയിക്കുകയും ചെയ്തു.

ഷിക്കാഗോ സർവകലാശാലയിൽ എനിക്ക് മെച്ചപ്പെട്ടൊരു ജോലിയുണ്ട്. ഞാൻ അടിസ്ഥാനപരമായി ഒരു അധ്യാപകനാണ്, സെൻട്രൽ ബാങ്കറല്ല. ഇപ്പോഴത്തെ ജോലിയിൽ ഞാൻ പൂർണതൃപ്തനാണ്- രാജൻ പറഞ്ഞു. ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ സ്ഥാനത്തേക്കു താൻ അപേക്ഷിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Top