റഫാല്‍ കേസില്‍ വിവാദ പരാമര്‍ശം; വീണ്ടും ഖേദം പ്രകടിപ്പിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: റഫാല്‍ കേസില്‍ വിവാദ പരാമര്‍ശം ഉന്നയിച്ചതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും ഖേദം പ്രകടിപ്പിച്ചു.

തിങ്കളാഴ്ച സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് രാഹുല്‍ ഗാന്ധി വീണ്ടും ഖേദപ്രകടനം നടത്തിയത്. നിയമനടപടികള്‍ ദുരുപയോഗിച്ച് റഫാല്‍ വിഷയം ഉന്നയിക്കുന്നതില്‍ നിന്നു തന്നെ തടയാനാണ് ബിജെപിയുടെ ശ്രമമെന്നും പിഴയോടെ തനിക്കെതിരായ കോടതിയലക്ഷ്യ കേസ് തള്ളണമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ചിനു മുമ്പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

എന്നാല്‍ ആവശ്യം തള്ളി കൊണ്ട് സുപ്രീംകോടതി, ‘കാവല്‍ക്കാരന്‍ കള്ളനാണെന്നു കോടതി അംഗീകരിച്ചു’ എന്ന പരാമര്‍ശം എന്തുകൊണ്ടു കോടതിയലക്ഷ്യമാകുന്നില്ലെന്നു ചൊവ്വാഴ്ച വിശദീകരിക്കണമെന്ന് രാഹുലിനോട് ആവശ്യപ്പെട്ടു. നേരിട്ട് ഹാജരാകുന്നതില്‍ നിന്നു രാഹുലിനെ കോടതി ഒഴിവാക്കിയിട്ടുണ്ട്.

Top