റഫാല്‍ ഇടപാട്; മോദിയ്‌ക്കെതിരെ വീണ്ടും ആരോപണവുമായി രാഹുല്‍ ഗാന്ധി

ഭോപ്പാല്‍: റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയ്‌ക്കെതിരെ വീണ്ടും ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. റഫാല്‍ ഇടപാടിന്റെ വിവരങ്ങളെല്ലാം രഹസ്യ സ്വഭാവമുള്ളതാണെന്നും എത്രപണം രാജ്യം മുടക്കിയെന്നത് സംബന്ധിച്ച കാര്യം വെളിപ്പെടുത്താന്‍ കഴിയില്ലെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞതെന്ന് രാഹുല്‍ വ്യക്തമാക്കി.

എന്നാല്‍ രഹസ്യസ്വഭാവം കരാറിനില്ലെന്നും ഇന്ത്യയ്ക്ക് ആവശ്യമെങ്കില്‍ അക്കാര്യം പരസ്യമാക്കാമെന്നുമാണ് ഫ്രഞ്ച് മുന്‍ പ്രസിഡന്റ് ഫ്രാന്‍സ്വോ ഒളാന്ദ് വ്യക്തമാക്കിയതെന്ന് രാഹുല്‍ പറഞ്ഞു. രാജ്യത്തെ കര്‍ഷകരെ പ്രധാനമന്ത്രിയും കേന്ദ്ര സര്‍ക്കാരും വഞ്ചിക്കുകയായിരുന്നുവെന്നും യുപിഎ സര്‍ക്കാരുകളുടെ കാലത്ത് 70,000 കോടി രൂപയുടെ കാര്‍ഷിക വായ്പയാണ് നല്‍കിയതെന്നും എന്നാല്‍ ബിജെപി സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കിയത് വട്ടപൂജ്യമാണെന്നും അദ്ദേഹം പറഞ്ഞു.

തന്നെ തെരഞ്ഞെടുത്താല്‍ രാജ്യത്തിന് പുറത്തുള്ള കള്ളപ്പണം തിരിച്ചുപിടിച്ചു 15 ലക്ഷം രൂപ ഓരോരുത്തരുടെയും അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്ന് വാഗ്ദാനം ചെയ്തു കൊണ്ട് പ്രധാനമന്ത്രി ജനങ്ങളെ വഞ്ചിച്ചുവെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

Top