ഡിവൈഎസ്സ്പി ഹരികുമാറിനെതിരെ കൊല്ലം ക്രൈംബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ട് പൂഴ്തിവച്ചതായി ആരോപണം

sanal murder

തിരുവനന്തപുരം: സനല്‍ കുമാര്‍ കൊലക്കേസിലെ പ്രതി ഡിവൈഎസ്സ്പി ഹരികുമാറിനെതിരെ കൊല്ലം ക്രൈംബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ട് പൂഴ്തിവച്ചതായി ആരോപണം. കൈക്കൂലി നല്‍കാത്തതിന്റെ പേരില്‍ കൊല്ലം കടമ്പാട്ടുകോണം സ്വദേശിയായ യുവാവിനെ കള്ള കേസ്സില്‍ ജയലില്‍ അടച്ച സംഭവത്തെ കുറിച്ച് ക്രൈബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ടിന്മേല്‍ ഹരികുമാറിനെതിരെ ഒരു നടപടിയും എടുത്തിട്ടില്ല.

2015 -ല്‍ വ്യാജ പരാതിയുടെ അടിസ്ഥാനത്തില്‍ കടമ്പാട്ടുകോണം സ്വദേശിയായ ആര്‍ സുനിലിനെ അന്ന് കടക്കല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന ബി ഹരികുമാര്‍ കസ്റ്റഡിയിലെടുത്തിരുന്നു. കേസ് ഇല്ലാതാക്കാന്‍ സുനിലിനോട് ഹരികുമാര്‍ കൈകൂലി ആവശ്യപ്പെട്ടു. കൈകൂലി നല്‍കാത്തതിന്റെ പേരില്‍ സുനിലിനെ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് കാണിച്ച് അന്നത്തെ ആഭ്യന്തര മന്ത്രിക്ക് സുനില്‍ പരാതി നല്‍കി. ഈ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.

അന്വേഷണത്തില്‍ ഹരികുമാര്‍ കുറ്റാക്കാരാനാണന്ന് കണ്ടെത്തിയിരുന്നു. ഹരികുമാറിന് എതിരെ വിജിലന്‍സ് അന്വേഷണം വേണമെന്നും വ്യാജകേസ്സ് ചമച്ചതിന്റെ പേരില്‍ വകുപ്പ് തല നടപടിയും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് അഭ്യന്തര വകുപ്പിന് സമര്‍പ്പിച്ച് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും വകുപ്പ് തലത്തില്‍ ഒരു നടപടിയും ബി ഹരികുമാറിന് എതിരെ ഉണ്ടായിരുന്നില്ല.

പരാതിക്കാരനായ സുനിലിന്റെ ഭാര്യയുടെ കയ്യില്‍ നിന്നും സിദ്ദപ്പന്‍ എന്ന ഗുണ്ടയെ ഉപയോഗിച്ച് ഹരികുമാര്‍ കൈകൂലി വാങ്ങിയെന്നും സുനില്‍ പറയുന്നു. വ്യാജ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കേസ്സെടുത്ത എസ്‌ഐക്കെതിരെയും നടപടി ശുപാര്‍ശ ചെയ്തിരുന്നു. ഹരികുമാര്‍ ചാര്‍ജ് ചെയ്യത കേസില്‍ സുനിലിനെതിരെയുള്ള കുറ്റപത്രം ഇതുവരെയായും കോടതിയില്‍ നല്‍കിയിട്ടില്ലന്നാണ് അറിയുന്നത്.

Top