Qatar Open: Novak Djokovic retained his title win over Andy Murray

ദോഹ: ഖത്തര്‍ ഓപ്പണില്‍ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം ആന്‍ഡി മുറെയെ കീഴടക്കി രണ്ടാം നമ്പര്‍ താരം നൊവാക് ജോകോവിച്ച് കിരീടം നിലനിര്‍ത്തി. 2 മണിക്കൂര്‍ 54 മിനിട്ട് നീണ്ട പോരാട്ടത്തില്‍ 63, 57, 64 എന്ന സ്‌കോറിനാണ് ജോകോവിച്ചിന്റെ ജയം.

പരാജയപ്പെട്ടെങ്കിലും ആന്‍ഡി മുറെ ലോക ഒന്നാം നമ്പര്‍ സ്ഥാനത്ത് തന്നെ തുടരും.

36 മത് തവണയാണ് ആന്‍ഡി മുറെയും നൊവാക് ജോകോവിച്ചും മുഖാമുഖം വരുന്നത്. ആദ്യ സെറ്റ് 63 ന് ജോകോവിച്ച് നേടിയപ്പോള്‍ രണ്ടാം സെറ്റില്‍ മൂന്ന് മാച്ച് പോയിന്റുകള്‍ ദേദിച്ച് 57ന് മുറെ തിരിച്ചുപിടിച്ചു. നിര്‍ണായകമായ മൂന്നാം സെറ്റ് 64 പോയിന്റ്‌ നേടി ജോകോവിച്ച് കിരീടം ഉറപ്പിച്ചു.

28 തുടര്‍ വിജയങ്ങളുമായെത്തിയ ആന്‍ഡി മുറെക്ക് 29 മത്തെ മത്സരത്തില്‍ തോല്‍ക്കേണ്ടിവരികയായിരുന്നു. തുല്യശക്തികളുടെ പോരാട്ടത്തിലുണ്ടായ പിഴവുകളാണ് ആന്‍ഡി മുറെ പരാജയപ്പെടാന്‍ കാരണമായത്.

കഴിഞ്ഞ വര്‍ഷം നടന്ന എടിപി ടൂണ്‍മെന്റ് ഫൈനലില്‍ നൊവാക് ജോകോവിച്ചിനെ പരാജയപ്പെടുത്തിയാണ് ആന്‍ഡി മുറെ ലോക ഒന്നാം നമ്പര്‍ പദവിലെത്തിയത്.

Top