സയിദ് മോദി ഇന്റര്‍നാഷണല്‍ കിരീടം സ്വന്തമാക്കി പി വി സിന്ധു

ന്യൂഡല്‍ഹി: രണ്ടാം വനിതാ സിംഗിള്‍സ് കിരീടം സ്വന്തമാക്കി രണ്ട് തവണ ഒളിംപിക്‌സ് മെഡല്‍ ജേതാവായ പി വി സിന്ധു.

2022ലെ സെയിദ് മോദി ഇന്റര്‍നാഷണല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിലാണ് സിന്ധു ചാമ്പ്യന്‍പട്ടം സ്വന്തമാക്കിയത്. എതിരാളിയായ മാളവിക ബന്‍സോദിനെ 21-13,21-16 എന്ന വമ്പന്‍ സ്‌കോറിനാണ് സിന്ധു വീഴ്ത്തിയത്.

രണ്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് സിന്ധു ബി ഡബ്‌ള്യൂ എഫ് ടൈറ്റില്‍ തിരിച്ച് പിടിക്കുന്നത്. ലോക ഏഴാം നമ്പര്‍ താരമായ സിന്ധുവിന് ലോക 84ാം നമ്പര്‍ താരമായ മാളവികയെ വീഴ്ത്താന്‍ വെറും 35 മിനിട്ട് മാത്രമാണ് വേണ്ടിവന്നത്. 2017ലാണ് സിന്ധു അവസാനമായി സെയിദ് മോദി ഇന്റര്‍നാഷണല്‍ ബാഡ്മിന്റണ്‍ കിരീടം നേടുന്നത്.

Top