പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം; എസ്പിയെയും കളക്ടറെയും പ്രതിക്കൂട്ടിലാക്കി കമ്മീഷന്‍ റിപ്പോര്‍ട്ട്

കൊല്ലം:  പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍ എസ്പിയെയും കളക്ടറെയും പ്രതിക്കൂട്ടിലാക്കി കമ്മീഷന്‍ റിപ്പോര്‍ട്ട്. എസ്പിക്കും കളക്ടര്‍ക്കും വീഴ്ച പറ്റിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പൊലീസുമായുള്ള ഏകോപനത്തില്‍ കളക്ടര്‍ പൂര്‍ണമായും പരാജയപ്പെട്ടെന്നും ഗൗരവം മനസിലാക്കാതെ കളക്ടര്‍ പെരുമാറിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കളക്ടര്‍ ചുമതല നിര്‍വ്വഹിച്ചത് യാന്ത്രികമായെന്നും അനുമതിയില്‍ വ്യക്തത ഇല്ലാത്തതിനാല്‍ അമ്പലം കമ്മറ്റി അനൗപചാരിക അനുമതിയായി കണക്കാക്കി. ലൈസന്‍സ് ഇല്ലാതെ വെടിക്കെട്ട് നടത്താന്‍ എഡിഎം നിശബ്ദ അനുമതി നല്‍കുകയായിരുന്നു.

അതേസമയം അനുമതിയില്ലാത്ത വെടികെട്ട് തടയാന്‍ പൊലീസിനും കഴിഞ്ഞില്ലെന്നും ഡ്യൂട്ടിക്ക് നിയോഗിച്ച എല്ലാ പൊലീസുകാരും സ്ഥലത്ത് ഉണ്ടായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല വെടിക്കെട്ടിന് അനുമതി നല്‍കിയതില്‍ പീതാംബര കുറുപ്പിനും പങ്കുണ്ടെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

 

 

 

Top