പുത്തുമലയില്‍ നിന്ന് അവസാനം കണ്ടെടുത്ത മൃതദേഹത്തിന്റെ ഡി.എന്‍.എ ഫലം ഇന്ന് ലഭിക്കും

കല്‍പ്പറ്റ: ഉരുള്‍പൊട്ടലുണ്ടായ പുത്തുമലയില്‍ നിന്ന് അവസാനം തിരച്ചില്‍ സംഘം കണ്ടെടുത്ത സ്ത്രീയുടെ മൃതദേഹത്തിന്റെ ഡി.എന്‍.എ. പരിശോധനാഫലം വെള്ളിയാഴ്ച ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഫലം ബുധനാഴ്ച ലഭിക്കുമെന്നായിരുന്നു കരുതിയിരുന്നതെങ്കിലും വൈകുകയായിരുന്നു.

പുത്തുമലയില്‍ നിന്ന് ഒഴുകി പോയി ആറു കിലോമീറ്റര്‍ മാറി സൂചിപ്പാറ വെള്ളച്ചാട്ടത്തിന് സമീപം നിന്നാണ് അന്വേഷണ സംഘം അവസാനത്തെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ 19നായിരുന്നു മൃതദേഹം കണ്ടെത്തിയത്.

പാറക്കെട്ടുകള്‍ക്കിടയില്‍ അഴുകിയ നിലയിലായിരുന്നു മൃതദേഹം. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയാനാകാത്ത സാഹചര്യത്തിലാണ് അധികൃതര്‍ ഡി.എന്‍.എ. പരിശോധനക്കായി അയച്ചത്. പുത്തുമലയില്‍ നിന്ന് അഞ്ച് പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്.

Top